കോഴിക്കോട്: ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കമുണ്ടായത് പാര്‍ട്ടിയെ നാണക്കേടിലാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരിം ബേപ്പൂര്‍ സീറ്റില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു ആദ്യം പാര്‍ട്ടിയിലുണ്ടായിരുന്ന ധാരണ.ഇതനുസരിച്ച് സാധ്യതാ ലിസ്റ്റാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. എന്നാല്‍ കരിമിനെ ഒഴിവാക്കിയ ലിസ്റ്റാണ് അംഗീകരിക്കപ്പെട്ടത്. പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയാണ് ഇതോടെ ഉടലെടുത്തിരിക്കുന്നത്. മലബാറിലെ പാര്‍ട്ടിയുടെ ഉന്നതനായ നേതാവെന്ന് പരിഗണിക്കപ്പെട്ടിരുന്ന കരിമിനെ കണ്ണൂര്‍ ലോബിയാണ് വെട്ടി നിരത്തിയതെന്നാണ് ആരോപണം.
കൊടുവള്ളി മണ്ഡലത്തില്‍ ലീഗ് വിമതനെ ചുമക്കേണ്ടിവരുന്നതും പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കിയിരിക്കുകയാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് സീറ്റ് മോഹിച്ച് എത്തുന്നവരെ പരിഗണിക്കുകയും പാര്‍ട്ടിയില്‍ ഉള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുകയും ചെയ്യുന്ന രീതിക്കെതിരെ അണികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഉളവാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രതിഛായ തകര് ക്കുന്ന തീരുമാനമായിരിക്കും ഇതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കുറ്റിയാടി മണ്ഡലത്തില്‍ നിന്ന് മൂന്നാമതും കെ.കെ. ലതിക സ്ഥാനം പിടിച്ചതും വിവാദമായിരിക്കുകയാണ്. മണ്ഡലത്തില്‍ പുതുമുഖത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം പാര്‍ട്ടി പരിഗണിച്ചിട്ടില്ല. പേരാമ്പ്ര മണ്ഡലത്തില്‍ കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ വിഭാഗീയ പ്രവണതകള്‍ അവസാനിച്ചിട്ടില്ല. ടിപി. രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മണ്ഡലത്തില്‍ എതിര്‍പ്പുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: