കൊയിലാണ്ടി: യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അഖില്‍ പന്തലായനിയുടെ വീടിന് മുമ്പില്‍ റീത്ത് വെച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിന്റെ മുറ്റത്ത് റീത്ത് കണ്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഖില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. സിപിഎം ശക്തി കേന്ദ്രമായ ഇവിടെ അഖിലിന്റെ പ്രവര്‍ത്തനം സിപിഎമ്മിന് അസഹിഷ്ണുത ഉണ്ടാക്കുന്നു.
കഴിഞ്ഞ മാസം ആര്‍എസ്എസ് ശാഖാ കാര്യവാഹ് എം.ഷണ്മുഖന്റെ വീട്ടിന്റെ കോലായില്‍ റീത്ത് വെച്ചിരുന്നു. പ്രതികളെ കുറിച്ച് കൃത്യമായ അറിവ് പോലീസിനു് നല്‍കിയെങ്കിലും സിപിഎ മ്മിന്റെ സമ്മര്‍ദ്ദം കാരണം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ല.
യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ടിന്റെ വീട്ടില്‍ റീത്ത് വെച്ചതുമായി ബന്ധപ്പെട്ട് കാലത്ത് ഏഴ് മണിയ്ക്കു തന്നെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള പന്തലായനിയില്‍ പോലീസ് എത്തിയത് പത്ത് മണി കഴിഞ്ഞതിന് ശേഷമാണ്. വീട്ടിലെത്തിയ പോലീസ് ഒരന്വേഷണവും നടത്താതെ റീത്ത് കൊണ്ട് പോവുകയായിരുന്നു. പിന്നീട് വീട്ടുവളപ്പില്‍ വെച്ച് റീത്ത് കൊണ്ടുവന്ന പ്ലാസ്റ്റിക് കവറും പുതിയ ബിക് ഷോപ്പറും കണ്ടെത്തി. ഇത്തരം കേസുകളില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്താത്തത് പ്രതികള്‍ക്ക് സഹായം നല്‍കുന്നതിന് തുല്യമാണ്.
ബിജെപി നേതാക്കളായ ടി.കെ. പത്മനാഭന് ,വായനാരി വിനോദ് ,വി.കെ. മുകുന്ദന്, വി.കെ. ജയന്, വി.കെ. സുരേഷ് എന്നിവരും ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ശ്രീലേഷ്, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ശശി കമ്മട്ടേരി എന്നിവര്‍ അഖിലിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: