ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ ഉസ്മാനിയ മെഡിക്കല്‍ കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയവാഡയിലെ ദേശീയ പാതയില്‍ വച്ച് ബസ് ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെല്ലാം കായിക മത്സരത്തില്‍ പങ്കെടുത്ത് ഹൈദരാബാദിലേക്ക് തിരിച്ചു വരികയായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകട കാരണം. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെക്കുറിച്ച് തെലങ്കാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്കാന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബസിന്റെ അമിത വേഗതയെ കുറിച്ച് വിദ്യാര്‍ഥികള്‍ ട്രാവല്‍ ഏജന്‍സിയോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഡ്രൈവറെ മാറ്റാന്‍ കൂട്ടാക്കിയില്ല.
നേരത്തെ ബസിന്റെ ക്ലീനര്‍ വിദ്യാര്ത്ഥ്ഹികളുടെ ലാപ്ടോപ്പും പഴ്സും മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: