കൊച്ചി: 2015ല്‍ കൊച്ചിയിലെത്തിയ ഒലെയ്ക്ക് ഇരുപത്തിയഞ്ച് ഇരട്ടിയുടെ വര്‍ധനവ്. നൂറു കാബുകളുമായി തുടങ്ങിയ കൊച്ചിയിലെ ഒലെ യാത്രാസേവന ശൃംഖലയില്‍ ഇന്നു 2500 കാബുകളുമായാണ് മുന്നേറുന്നത്.
ദൈനംദിനം യാത്രയ്ക്കുള്ള ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ആപ് ആയ ഒലെ 2015ലാണ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഒലെയുടെ വരവു കൊച്ചിയിലെ ദൈനംദിന യാത്രയുടെ സ്വഭാവം തന്നെ മാറ്റി മറിച്ചു. ഒലെ മൊബൈല്‍ ആപ് വഴി ബുക്കു ചെയ്താല്‍ ആറുമിനിട്ടിനുള്ളില്‍ ഇന്നു കൊച്ചിയിലെ യാത്രക്കാര്‍ക്ക് കാബ് ലഭിക്കും.
ഐടി പ്രഫഷണല്‍, ബിസിനസ് മാന്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവരാണ് ഏറ്റവും കൂടുതലായി ഒലെ സേവനം ഉപയോഗിക്കുന്നതെന്ന് ഒലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രണയ് ജിവ്രാജ്കാ അറിയിച്ചു. കൊച്ചിയിലും കേരളത്തിലെ ഇതരഭാഗങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ ആപ് ലഭ്യമക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയില്‍ എത്തിയതിന്റെ ഒന്നാം വാര്ഷികത്തോടുനുബന്ധിച്ച് ഒലെ കൊച്ചിയിലെ യാത്രയ്ക്ക് 50 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Kochi 50 എന്ന കൂപ്പണ്‍ കോഡ് നല്കി ബുക്ക് ചെയ്താല്‍ മിനി, സെഡാന് യാത്രകള്‍ക്ക് ഈ സൗജന്യം ലഭിക്കും.
ഐഐടി ബോംബെ പൂര്വ്വവിദ്യാര്ഥികളായ ഭാവിഷ് അഗര്‍വാള്‍, അങ്കിത് ഭാട്ടി എന്നിവര്‍ 2011-ലാണ് ഒലെയ്ക്ക് രൂപം നല്‍കിയത്. ദൈനംദിന യാത്രയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലുതും ജനപ്രിയവുമായ മൊബൈല്‍ ആപ്പാണിന്ന് ഒലെ. യാത്രക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ മൊബൈല്‍ ടെക്നോളജിയുടെ സഹായത്താല്‍ സംയോജിപ്പിക്കുകയാണ് ഒലെ മൊബൈല്‍ ആപ് ചെയ്തിട്ടുള്ളത്.
ഒലെ മൊബൈല്‍ ടെക്നോളജി ഉപയോഗിച്ച് രാജ്യത്തെ 102 നഗരങ്ങളില്‍ ബുക്കിംഗ് നടത്താം. ഏതാണ്ട് 3,50,000 കാബ്, ഓട്ടോ, ടാക്സികളാണ് ഈ ശൃംഖലയില്‍ അംഗങ്ങളായിട്ടുള്ളത്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ ആപ് ലഭ്യമാണ്. 2015 ആദ്യം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാബ് അഗ്രിഗേറ്ററായ ടാക്സി ഫോര്‍ ഷുവര്‍ കമ്പനി ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: