പത്തനാപുരം: കെ.ബി.ഗണേഷ്കുമാറിന്റെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തെചൊല്ലി സിപിഎമ്മും സിപിഐയും രണ്ട് തട്ടില്‍. ഗണേഷ്കുമാറിനെ പരിഗണിക്കുന്നതില്‍ സിപിഐയില്‍ എതിര്‍പ്പ്. ഗണേഷ്കുമാര് പങ്കെടുത്ത എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കണ്‍വീനറടക്കം സിപിഐ വിട്ടുനിന്നു. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റിയിലും ഗണേഷിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് നേതാക്കള്‍ കൈക്കൊണ്ടത്. സിപിഎമ്മിനുള്ളില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. മണ്ഡലത്തില്‍ നടന്ന രാഷ്ട്രീയസംഘര്‍ഷങ്ങളിലും എംഎല്‍എ ഓഫീസ് ആക്രമണകേസിലും സിപിഐ പ്രവര്‍ത്തകരെ മാത്രമാണ് പ്രതി ചേര്ക്കപ്പെട്ടിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിക്കുന്നു. ആത്മാഭിമാന മനുഷ്യശൃംഖല നടത്തി ശക്തമായി പ്രതിഷേധിച്ചതും സിപിഐയാണ്. മാനസികഐക്യമില്ലാത്ത കൂട്ടുകെട്ടാണ് ഗണേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉണ്ടാകുന്നതെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: