മനുഷ്യഹൃദയത്തിലെ രാഗാദികളായ വിവിധവികാരങ്ങളും ആവേശങ്ങളും ഭാവങ്ങളും സ്വതവേ നിഷിദ്ധങ്ങളോ ദുഷ്ടങ്ങളോ അല്ല, അവയെ വിവേകപൂര്‍വ്വം നിയന്ത്രിച്ച് ഉത്കര്‍ഷത്തിന്റെ പരമോച്ച സ്ഥാനത്തെത്തുന്നതുവരെ വഴിപിഴക്കാതെ മേലേ്പാട്ടു മേലേ്പാട്ടു ഉയര്‍ത്തികൊണ്ടുപോകയേ വേണ്ടൂ. ഉത്കര്‍ഷത്തിന്റെ പരമഗതി ഈശ്വരന്‍തന്നെ: മറ്റുള്ളവയെല്ലാം താണവ, സുഖങ്ങളും ദുഃഖങ്ങളും ഏതു ജീവിതത്തിലും സാധാരണങ്ങളും വീണ്ടും വീണ്ടും ഉണ്ടാവുന്നവയാണ്. സമ്പത്തോ മറ്റു ലൗകികവസ്തുവോ കൈവന്നില്ലെന്നാണ് വേദന തോന്നുന്നതെങ്കില്‍ ആ തോന്നലിന്റെ വഴി പിഴച്ചിരിക്കുന്നു.
എന്നാല്‍ വേദന തോന്നുന്നതുകൊണ്ടു പ്രയോജനമില്ലേ? ഉണ്ട്. ആ വേദന താന്‍ ഈശ്വരനെ സര്‍വ്വോപരി ശ്രേഷ്ഠമായതിനെ പ്രാപിച്ചില്ലല്ലോ എന്ന വഴിക്കു തിരിച്ചാല്‍ അതുതന്നെ മുക്തിപ്രദമാകും. ഒരു പിടി നാണയങ്ങള്‍ കയ്യിലായി എന്ന് ആഹ്ലാദം തോന്നുകയാണെങ്കില്‍ നിങ്ങള്‍ ആഹ്ലാദിപ്പാനുള്ള സഹജശക്തിയെ തെറ്റായ വഴിക്കു പ്രയോഗിക്കുകയാണ്. അതിനെ ഉന്നതലക്ഷ്യത്തിലേക്കു തിരിക്കണം. അത്യുച്ചാദര്‍ശം പ്രാപിപ്പാന്‍ അതിനെ ഉപകരിപ്പിക്കണം. ആ വിധം ആദര്‍ശത്തില്‍ ഉണ്ടാകുന്ന സുഖമായിരിക്കും ഉത്തമസുഖം, ഉത്തമാഹ്ലാദം. മറ്റു ഭാവങ്ങളെ സംബന്ധിച്ചും ഈ രീതി ശരിയായിരിക്കും. ഭാവങ്ങളില്‍ ഒന്നും തെറ്റെന്ന് ഭക്തന് പറയുന്നില്ല. അയാള്‍ അവയെ എല്ലാം പിടിച്ചു പിഴയ്ക്കാതെ ഭഗവാങ്കലേക്കു തിരിച്ചുവിടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: