എടത്വ: തലവടി പുതുപറമ്പ് ശ്രീഭഗവതീ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കാണിയ്ക്കയായി ലഭിച്ച 15 പവന് സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപായും മോഷണം പോയി. ക്ഷേത്രത്തിന്റെ ഓഫീസിനുള്ളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് മോഷണം പോയത്. കുഭഭരണി മഹോല്‍സവം കഴിഞ്ഞ് ആറ് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.
സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മനോജ് ചിറപറമ്പ്, കളക്ഷന്‍ ക്ലാര്‍ക്ക് സുകുമാരന്‍ എന്നിവര്‍ ഇന്നലെ രാവിലെ ക്ഷേത്രം വൃത്തിയാക്കാനായി എത്തിയപ്പോഴാണ് ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ടത്. പുറത്തെ കതകിന്റെ താഴ് അറുത്ത് മാറ്റിയും അലമാര താക്കോല്‍ ഉപയോഗിച്ചും കൗണ്ടറിന്റെ പൂട്ട് തല്ലി തുറന്ന നിലയിലുമായിരുന്നു. മംഗല്യഭാഗ്യത്തിനായി ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന 179 താലികള്‍, മാല, മത്സ്യം, കൂര്‍മ്മം, നൂല്, പൊട്ട്, കാപ്പ് എന്നിവ അടക്കം 121 ഗ്രാം സ്വര്‍ണ്ണവും ഉത്സവത്തിന് കാണിയ്ക്കയായും വഴിപാടായും ലഭിച്ച തുകയില്‍ ബാങ്കില്‍ നിക്ഷേപിച്ചതിന് ശേഷം ഉത്സവ ചെലവിനായി അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപയുമാണ് മോഷണം പോയിട്ടുള്ളത്. 4,70,000 രൂപായുടെ നഷ്ടം ഉണ്ടായതായി പ്രസിഡന്റ് പ്രജിത്ത് ഒട്ടിയാറ പറഞ്ഞു. കുഭഭരണി മഹോല്‍സവം കഴിഞ്ഞ് ആറ് ദിവസത്തിനു ശേഷം ക്ഷേത്രം അടച്ചിടുകയാണ് പതിവ്. 20 ന് രാവിലെ അഞ്ച് മണിക്കേ ക്ഷേത്രം തുറക്കൂ. 650 വര്‍ഷം പഴക്കമുള്ള ക്ഷേത്രം 2015 ലാണ് പുതുക്കി പണിതത്. 11-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം വകയാണ് ക്ഷേത്രം.
ആലപ്പുഴയില്‍ നിന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്ത് എത്തിയെങ്കിലും ക്ഷേത്രത്തിന് പുറകിലെ റോഡിലൂടെ പോലീസ് നായ ലിഡോ മണം പിടിച്ച് പോയെങ്കിലും മെയിന്‍ റോഡ് വരെ വന്ന് നിന്നു. ഡോഗ് ഹാന്ഡില്മാരായ ഹരീഷ്, സന്ദീപ്, ജയദേവന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മാന്നാര്‍ സി.ഐ. ഷിബു പാപ്പച്ചന്, എടത്വ പ്രിന്‍സിപ്പിള്‍ എസ്ഐ എസ്. ശ്രീകുമാര്‍, അഡീഷണല്‍ എസ്.ഐ. നന്ദഗോപാല്‍, സീനിയര്‍ സിവില്‍ പോലീസുകാരായ പ്രേംജിത്ത്, ഷാജിമോന്‍, ജയചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: