മലപ്പുറം: അറബി പാഠങ്ങള്‍ സ്വന്തം ഇല്ലത്തെ നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം. അറബി പാഠങ്ങള്‍ പഠിപ്പിക്കുന്ന ആദ്യ നമ്പൂതിരി അദ്ധ്യാപിക ഗോപാലിക അന്തര്‍ജ്ജനം വിരമിക്കാനൊരുങ്ങുന്നു.
1987ലാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു അന്തര്‍ജനം അറബി പഠിപ്പിക്കുവാനായെത്തിയത്. ആദ്യം നിരവധി എതിര്‍പ്പുകള്‍, പിന്നീട് നിയമപ്പോരാട്ടം. ഒടുവില്‍ 1989ല്‍ അനുകൂലമായ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തോടെ മലപ്പുറത്തെ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മുറ്റത്ത്.
തന്റെ 17ാമത്തെ വയസ്സിലാണ് ഗോപാലിക അന്തര്‍ജനം അറബി പഠിക്കുവാനുള്ള തീരുമാനത്തിലെത്തുന്നത്. വിവിധ ഭാഷകള്‍ പഠിക്കുവാനുള്ള ഇഷ്ടമാണ് ഗോപാലികയെ ഇത്തരത്തില്‍ മാറി ചിന്തിപ്പിക്കാന്‍ കാരണമായത്. തൃശൂര്‍ കുന്നംകുളം സ്വദേശിയാണ് ഗോപാലിക.
രണ്ടര പതിറ്റാണ്ടുകളായി അറബി പഠിപ്പിക്കുന്ന ഗോപാലികയെ ലോക അറബി ദിവസത്തില്‍ മുസ്ലീം സംഘടനകള്‍ ആദരിച്ചിരുന്നു. 31 ഗോപാലിക ചെമ്മനിയോട് സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ പടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: