കൊച്ചി: ഇടുക്കി എ.ഡി.എമ്മിനെ മര്‍ദ്ദിച്ച കേസില്‍ ഇ. എസ്. ബിജിമോള്‍ എംഎല്‍എ തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസ് മുമ്പാകെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബിജിമോളുടെ അഭിഭാഷകന് അഡ്വ. രഞ്ജിത്ത് തമ്പാന് അറിയിച്ചു.
പെരുവന്താനത്ത് ടി.ആര് ആന്‍ഡ് ടി എസ്റ്റേറ്റിലെ ഗേറ്റ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പുന:സ്ഥാപിക്കാനെത്തിയപ്പോഴാണ് ഇടുക്കി എ.ഡി.എം മോന്‍സി. പി. അലക്സാണ്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. ഗേറ്റ് പുന:സ്ഥാപിക്കാനെത്തിയ റവന്യു അധികൃതരെ ബിജിമോളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ഈ കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മോന്‍സി. പി. അലക്സാണ്ടര്‍ നല്കിയ ഹര്‍ജിയില്‍ ബിജിമോളെ പൊലീസ് അറസ്റ്റു ചെയ്യാത്തതിനെ ഹൈക്കോടതിയിലെ മറ്റൊരു സിംഗിള്‍ബെഞ്ച് വിമര്‍ശിച്ചിരുന്നു.
ഇതിനിടെയാണ് ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി ബിജിമോള്‍ പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: