പെരുവന്താനം: പെരുവന്താനത്ത് സിപിഎം ക്രിമിനലുകള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം വ്യാപക അക്രമം അഴിച്ചുവിട്ടു. സിപിഎം നേതാവും ഇടുക്കി എഡിഎമ്മായിരുന്ന മോന്‍സി പി അലക്സാണ്ടറെ ആക്രമിച്ച കേസിലെ പ്രതിയുമായ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സംഘപ്രവര്‍ത്തകരെ ആക്രമിച്ചത്. ആര്‍എസ്എസ് ബോയിസ് എസ്റ്റേറ്റിലെ മുഖ്യ ശിക്ഷക് ഷിബുവിനെ സിപിഎം ലോക്കല്‍ സെക്രട്ടറിയും, ഇടുക്കി എഡിഎമ്മിനെ ആക്രമിച്ച പ്രതിയുമായ ആര് ചന്ദ്രബാബു മകന് അഭിറാം, സിപിഎം മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുഗുണന്, സിഐറ്റിസി കണ്‍വീനര്‍ സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തില്‍ തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റ ഷിബു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിജെപി, ബിഎംഎസ് പ്രവര്‍ത്തകരെ പോലീസ് ഏകപക്ഷീയമായി വേട്ടയാടുകയാണ്. ഷിബുവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സിപിഎം ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി വി വി വിനോദ്കുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ്കുമാര്‍, കൊക്കയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ്, ജയരാജ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: