ന്യൂദല്‍ഹി: താങ്ങുവിലയില്‍ കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡ് വീണ്ടും വിപണിയിലിറങ്ങി നാളികേരവും കൊപ്രയും സംഭരിക്കുന്നു. നാളികേരോത്പന്നങ്ങളുടെ കുത്തനെയുള്ള വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തിലാണ് സംഭരിക്കുവാന്‍ തീരമാനമായത്. ക്രേന്ദ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയ്ക്കായിരിക്കും സംഭരണം. കൊപ്രയ്ക്ക് 59.50 രൂപയും ഉണ്ടകൊപ്രയ്ക്ക് 62.40 രൂപയുമാണ് താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്.
നാളികേരത്തിന്റേയും നാളികേര ഉത്പന്നങ്ങളുടേയും വിലതാഴുന്ന പശ്ചാത്തലത്തില്‍ വിപണിയില്‍ നേരിട്ടിടപെടണമെന്ന കേരവികസന ബോര്‍ഡിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നാഫെഡ് താങ്ങുവിലയില്‍ പൊതുവിപണിയില്‍ നിന്നും നേരിട്ടെടുക്കുന്നത്. വിപണിയില്‍ കൊപ്രയ്ക്ക് 53 രൂപ വരെ വില താണിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: