കൊച്ചി: തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ്-സിപിഎം ഒത്തുകളി. പി. രാജീവിനെ സ്ഥാനാര്ത്ഥിപ്പട്ടികയില്നിന്നും ഒഴിവാക്കി. രാജീവിന്റെ പേരാണ് ബൂത്ത്കമ്മറ്റി സംസ്ഥാനസമിതിക്ക് സമര്‍പ്പിച്ച ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാനസമിതി യോഗത്തില്‍ രാജീവിനെ ഒഴിവാക്കി. ഇത് സിപിഎം നേതൃത്വവും കെ. ബാബുവും തമ്മിലുള്ള രഹസ്യധാരണയാണ്.
രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വം തൃപ്പൂണിത്തുറയില്‍ ബാബുവിന് വെല്ലുവിളിയാകുമായിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം നേതൃത്വം രാജീവിനെ മത്സരരംഗത്തുനിന്നും ഒഴിവാക്കിയത്. ജില്ലാ സെക്രട്ടറിയായതുകൊണ്ടാണ് രാജീവിനെ ഒഴിവാക്കിയതെന്ന് പറയുമ്പോഴും മറ്റ് ചില ജില്ലാ സെക്രട്ടറിമാര്‍ മത്സരരംഗത്തുണ്ടുതാനും.
ബാര്‍കോഴ വിവാദത്തില്‍പ്പെട്ട മന്ത്രി ബാബുവിനെതിരെ ശക്തമായ ജനരോഷം മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമായി മനസിലാക്കിയയാളാണ് ബാബു. അതുകൊണ്ടുതന്നെ ശക്തനായ ഒരു എതിരാളി ഉണ്ടാകുന്നത് ദോഷംചെയ്യുമെന്നാണ് ബാബുവിന്റെ കണക്കുകൂട്ടല്‍. രാജീവിന്പകരം സി.എന്‍. മോഹനനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ ആലോചന. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമാകും. ബാബുവുമായി സിപിഎം നേതൃത്വം ഉണ്ടാക്കിയിട്ടുള്ള രഹസ്യധാരണ ബാര്‍കോഴക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധത്തിന്റെ പൊള്ളത്തരമാണ് വെളിച്ചത്താകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: