കണ്ണൂര്‍: ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണമേഖലയിലെ കുത്തകകളുടെ കടന്നുകയററം അവസാനിപ്പിക്കണമെന്നും കുത്തകകളുടെ കടന്നുകയറ്റം കാരണം മരപ്പണിയയെടുത്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുത്ത പരമ്പരാഗത തൊഴിലാളി വിഭാഗങ്ങള്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണെന്നും കാര്‍പ്പെന്ററി വര്‍ക്ക് സൂപ്പര്‍വൈസേഴസ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുളള മരങ്ങള്‍ കൊണ്ടുളള ഫര്‍ണ്ണിച്ചറുകള്‍, പുതിയ വീടുകളിലെ കട്ടില, ജനല്‍, ഡോറുകള്‍, ജനല്‍ പാളികള്‍ എന്നിവയെല്ലാം വിദേശ കുത്തകക്കമ്പനികള്‍ നിര്‍മ്മിച്ച് ഷോറൂമുകളിലൂടെ വിതരണം ചെയ്യുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി നികുതി വെട്ടിച്ച് ഡോറുകളും ജനല്പാളികളും ദിനംപ്രതി എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി പരമ്പരാഗതമായി മരപ്പണിചെയ്യുന്ന അനേകായിരം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാത്രമല്ല മരമില്ലുകളില്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനം പാടില്ലെന്ന നിയമം നിലനില്‍ക്കെ കുത്തക മുതലാളിമാരുടെ മരമില്ലുകളില്‍ കട്ടില, ജനല്‍, വാതിലുകള്‍, ജനല്പ്പാളികള് മുതലായവ കളള മരങ്ങള്‍ ഉപയോഗിച്ച് വില്പന നികുതി വെട്ടിച്ച് ഉപഭോക്താവിന് പണിക്കൂലിയില്‍ ഇളവ് വരുത്തി നല്കുന്നതിനാല് മരണപ്പണി തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. മുതലാളിമാര്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ വിലകുറച്ച് നല്കുന്നുണ്ടെങ്കില് അത് ഗുണനിലവാരം കുറഞ്ഞ വസ്തുവാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പരമ്പരാഗത തൊഴിലാളികള്‍ നിര്‍മ്മിച്ച് നല്കുന്ന ഫര്‍ണീച്ചറുകളും മറ്റും ഈടുറ്റതായിരിക്കും. അനധികൃതമായി നികുതിവെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയും മരമില്ലുകളില്‍ തന്നെ ഫര്‍ണീച്ചര്‍ നിര്‍മാണം നടത്തുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പി.സഹദേവന്, എന്‍.എ.ഉണ്ണികൃഷ്ണന്, ടി.സന്തോഷ് കുമാര്‍, കെ.കെ.പങ്കജാക്ഷന്, പി.സഹദേവന്, കെ.ഭരതന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: