കറുകച്ചാല്‍ : കറുകച്ചാല്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. വിദ്യാര്‍ത്ഥികളുടെ ഇടയിലാണ് കൂടുതലായും കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളുടേയും ഉപയോഗം വര്‍ദ്ധിക്കുന്നത്. കറുകച്ചാല്‍ അണിയറപ്പട, മാന്തുരുത്തി, നെടുംകുന്നം, പാലമറ്റം, ശാന്തിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും നിരോധിത പുകയില വില്പന നടക്കുന്നത്. കഴിഞ്ഞ ദിവസം ശാന്തിപുരത്തിനടുത്ത് വെളിയത്ത് റബ്ബര്‍ തോട്ടത്തില്‍ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളടക്കം 9 പേരെ പോലീസ് പിടികൂടിയിരുന്നു. ഇരുമ്പുകുഴി, തൃക്കോയിക്കല്‍ ഭാഗത്തു സന്ധ്യാ സമയങ്ങളില്‍ ചെറുസംഘങ്ങള്‍ അക്രമവും നടത്തുന്നു. കഴിഞ്ഞ മാസം തൃക്കോയിക്കല്‍ ഭാഗത്ത് ഇത്തരത്തിലുള്ള സംഘങ്ങള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. പോലീസ് സ്റ്റേഷനില്‍ വച്ച് ഈ കേസ് ഒത്തു തീര്‍പ്പാവുകയും ചെയ്തു. തുടര്‍ന്നും ഈ ഭാഗങ്ങളില്‍ ഇക്കൂട്ടരുടെ ഒത്തു ചേരല്‍ നടക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നുള്ള 20 നും അതിനു താഴെയുള്ള വിദ്യാര്‍ത്ഥികളാണ് ബൈക്കിലെത്തി തൃക്കോയിക്കല്‍ ഭാഗത്ത് സന്ധ്യാ സമയത്ത് തമ്പടിക്കുന്നത്. കറുകച്ചാല്‍ ബസ് സ്റ്റാന്റിന് എതിര്‍വശത്താണ് പ്രധാനമായും കഞ്ചാവു നിരോധിത പുകയില ഉല്പന്നങ്ങളും വില്പന നടക്കുന്നത്. പുലര്‍ച്ചെ തുടങ്ങുന്ന കഞ്ചാവ് വില്‍പ്പന രാവിലെ 8 മണിയോടെയാണ് അവസാനിക്കുന്നത്. പല പ്രദേശത്തു നിന്നുള്ളവരാണ് ഇവിടെ നിരോധിത പുകയില ഉല്പന്നങ്ങളും മറ്റും വാങ്ങാനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: