കോട്ടയം: ഇടവിട്ട് പെയ്യുന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു. കൊയത് കഴിഞ്ഞതും കഴിയാത്തതുമായ പാടശേഖരങ്ങളിലെ കര്‍ഷകരെ അലട്ടുന്നത് വ്യത്യസ്തമായ വിഷയങ്ങളാണ്. കൊയ്തെടുത്ത നെല്ല് സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇടമില്ലാത്തതാണ് ഏറെ ദുരിതമാകുന്നത്. പല പാടശേഖരങ്ങള്‍ക്കും നെല്ല് കൂട്ടാന്‍ ചിറ ഉണ്ടാവില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പാടത്തുതന്നെ കച്ചിവിതറി പടുതവിരിച്ച് അതിനുമേലാണ് നെല്ലുകൂട്ടുന്നത്. മഴ കനത്താല്‍ പാടത്ത് വെള്ളം കെട്ടി നെല്ല് വെള്ളത്തിലാവും. വെള്ളക്കെട്ടില്‍ മൂടയ്ക്കിട്ടിരിക്കുന്ന നെല്ല് ആവിച്ച് മുളച്ചു തുടങ്ങുമെന്നതാണ്് കര്‍ഷകരെ ഭീതിയാലക്കുന്നത്. ഈ സാഹചര്യത്തെ മില്ലുടമകള്‍ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. ഉണങ്ങിയ ഒരു ക്വിന്റല്‍ നെല്ലിന് ചാക്ക് ഉള്‍പ്പെടെ 2കിലോ 700ഗ്രാം തൂക്കമാണ് മില്ലുടമകള്‍ സാധാരണ തൂക്കത്തില്‍ കുറവുചെയ്യുന്നത്. എന്നാല്‍ നെല്ല് നനഞ്ഞാല്‍ ഇക്കാരണത്താല്‍ തൂക്കം കൂടുതല്‍ കുറയ്ക്കുവാനുള്ള സമ്മര്‍ദ്ദമുണ്ടാവും. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഒരു ക്വിന്റല്‍ നെല്ലിന് 7മുതല്‍ 11കിലോവരെ തൂക്കം കുറച്ചിരുന്നു. പാടശേഖര സമിതികളിലെ ചിലരും, ഇക്കാര്യങ്ങളില്‍ നിരീക്ഷണം നടത്തേണ്ട പാടി ആഫീസറന്മാരും മില്ലുടമകളുടെ ചില വാഗ്ദാനങ്ങളില്‍ പ്രലോഭിതരായി ഇതിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
വേനല്‍ കൃഷിയിലെ 120 ദിവസത്തെ വിളവെത്തിയ നെല്ല് സമയത്ത് കൊയ്യാന്‍ യന്ത്രം ലഭിക്കാത്തതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്. കൊയ്ത് സമയത്ത് നടക്കാതിരുന്നാല്‍ മഴയത്ത് ചെടികള്‍ വീണടിയുകയും തുടര്‍ന്ന് ഇവ കിളിര്‍ക്കുവാനും തുടങ്ങും. കൊയ്ത് വേഗത്തിലാക്കാന്‍ കര്‍ഷകര്‍ നടത്തുന്ന ശ്രമത്തിനിടയില്‍ യന്ത്രവുമായെത്തുന്ന ദല്ലാളന്മാരും ഇവരെ ചൂഷണം ചെയ്യുന്നുണ്ട്. സാധാരണ നിലയില്‍ ഒരേക്കറിന് 1200 രൂപയാണ് കൂലിയെങ്കില്‍ 1400മുതല്‍ 1600രൂപവരെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ദല്ലാളന്മാര് കൈക്കലാക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിരവധി യന്ത്രങ്ങള്‍ ഉണ്ടെങ്കിലും ഈ യന്ത്രങ്ങളൊന്നും സമയത്ത് ലഭിക്കാറില്ല. ഇതാണ് ദല്ലാളന്മാരെ ആശ്രയിക്കേണ്ട സ്ഥിതിയില്‍ എത്തിക്കുന്നത്. തകരാറിലായ യന്ത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ചുമതലയുള്ള ചില പാടി ആഫീസറന്മാര്‍ യന്ത്ര ഉടമകളുമായി ഉണ്ടാക്കുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ പണികള്‍ നടത്താറില്ലെന്നും കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. അതാത് പാടത്തെ വിതയും കൊയ്ത്തും പാടി ആഫീസില്‍ കര്‍ഷകര്‍ കൃത്യമായി അറിയിക്കാറുണ്ട്. നെല്ല് വിളവെത്തുമ്പോള്‍ യന്ത്രം നല്‍കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം പാടി ആഫീസുകള്‍ക്ക് ഉള്ളതാണ്. എന്നാല്‍ യന്ത്രത്തിന്റെ ലഭ്യതകുറച്ച് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് കര്‍ഷകരെ എത്തിക്കുകയാണ് ഈ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
തുടര്‍ച്ചയായി പെയ്ത മഴയിലുംകാറ്റിലും ചിലപ്രദേശങ്ങളില്‍ നെല്‍ച്ചെടികള്‍ വീണ് തുടങ്ങിയതിനാല്‍ കൊയ്ത്ത് വേഗമാക്കുകയാണ് കര്‍ഷകര്‍. കുമരകം, തിരുവാര്‍പ്പ് ഭാഗങ്ങളില്‍ പല പാടത്തും ഞായറാഴ്ചയും കൊയ്ത്തും അനുബന്ധ പണിയും നടന്നു. ചെടികള്‍ വെള്ളത്തില്‍ വീണ് പോയാല്‍ കൊയ്ത്ത് ദുഷ്കരമാണ്. പാടത്തുണ്ടാകുന്ന വെള്ളക്കെട്ടുമൂലം കൊയ്ത്ത് യന്ത്രം പാടത്തിറക്കാനും ബുദ്ധിമുട്ടാകും. കൊയ്യാന്‍ കൂടുതല്‍ സമയവും വേണ്ടിവരും. ഇത് പരോക്ഷമായി കൊയ്ത്ത് ചെലവ് വര്‍ധിപ്പിക്കും. ഇതിനിടയില്‍ പാടത്തെ വെള്ളക്കെട്ടിന്റെ പേരില്‍ യന്ത്ര ദല്ലാളന്മാര് അമിതകൂലി ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഒരുമണിക്കൂര്‍ കൊണ്ട് കൊയ്യേണ്ട നെല്ല് കൊയ്തെടുക്കാന്‍ ഒന്നരമണിക്കൂര്‍വരെ കാലതാമസം ഉണ്ടാക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. കൃഷിയില്‍ പ്രോത്സാഹനം നല്‍കേണ്ട സര്‍ക്കാര്‍ പോലും കര്‍ഷക വഞ്ചനയാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സബ്സിഡി ഇനത്തില്‍ ഏക്കറിന് 8000രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും നല്‍കിയത് 4000 രൂപമാത്രമാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കൃഷിയെ പരിപോഷിപ്പിക്കേണ്ട സര്‍ക്കാരും ഉദ്യോഗസ്ഥരും തുടരുന്ന കര്‍ഷകദ്രേഹ നടപടികള്‍ കാര്‍ഷിക രംഗത്തെ തകര്‍ക്കാന്‍ ഇടയാക്കുമെന്നാണ് ഈരംഗത്തെ വിദഗ്ദാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: