തിരുവനന്തപുരം: കാട്ടായികോണത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. കഴിഞ്ഞ ദിവസം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ നേതാവ് നടത്തിയ പ്രസ്താവന തന്നെ ബിജെപിക്കു നേരെ തിരുവനന്തപുരം ജില്ലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആക്രമണത്തിനു തയ്യാറെടുക്കുന്നതിന്റെ സൂചനയായി സംശയിച്ചിരുന്നു. ആ സംശയം സ്ഥിരീകരിക്കുന്ന തരത്തിലാണ് പിന്നീട് കാട്ടായികോണത്തു ഉണ്ടായിട്ടുള്ള സംഭവങ്ങള്‍. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി ജനങ്ങള്‍ നേരത്തെ തന്നെ തിരസ്കരിച്ച മാസ്റ്റര്‍ പ്ലാന്‍ തിരിച്ചു കൊണ്ടുവന്നത് പ്രകോപനം സൃഷ്ടിക്കാനാണെന്നുള്ളത് വ്യക്തമാണ്. കൂടാതെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് പോലീസിലുള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കള്ള കേസില്‍ കുടുക്കി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കാനുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിനകം തന്നെ ബംഗാളിലും കേരളത്തിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കള്ള കേസുകള്‍ ചുമത്തി അവരെ നിര്‍വീര്യമാക്കാനാണ് കോണ്‍ഗ്രസ് സഹായത്തോടെ സിപിഎം ശ്രമിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കേണ്ടിവന്ന സാഹചര്യത്തിന് സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയേണ്ടതുണ്ട്. ജനാധിപത്യ വിശ്വാസികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഒ. രാജഗോപാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: