തിരുവനന്തപുരം: തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ തെളിയുന്നത് കോണ്‍ഗ്രസ് സിപിഎം അവിഹിത ബന്ധം. സിപിഎം അവിഹിതബന്ധം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭൂമാഫിയയുമായി ഇരു പാര്‍ട്ടികളും എന്തു ചെയ്യും എന്നതിന്റെ മറ്റൊരു ഉദാഹരണവുമാണിത്.
സംസ്ഥാനത്തെ 32 നഗരസഭകള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ 2008 നവംബറിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നഗരസഭകള്‍ക്കുവേണ്ടി സംസ്ഥാന നഗരവികസന വകുപ്പാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. നേരത്തെ നഗരസഭകള്‍ തന്നെയായിരുന്നു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നത്. 1971ല്‍ കെ.സി. വാമദേവന് മേയര്‍ ആയിരുന്നപ്പോഴാണ് തിരുവനന്തപുരത്തിനായി അവസാനമായി പ്ലാന്‍ തയ്യാറാക്കിയത്. ഇതിനായി ഒരു എഞ്ചിനീയറിംഗ് വിഭാഗവും പ്ലാനിംഗ് സ്റ്റാന്റിംഗ് സമിതിയും നഗരസഭയ്ക്കുണ്ട്. എന്നാല്‍ എഞ്ചിനീയറിംഗ് വിഭാഗത്തെ നാമമാത്രമാക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന് വര്‍ഗ്ഗീസ്, അഡീഷണല്‍ ടൗണ്‍ പ്ലാനര്‍ ജേക്കബ് ഈശോ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ 2011 ജൂണ്‍ 24ന് ചേര്‍ന്ന നഗരസഭ അംഗീകരിച്ചു. കോണ്‍ഗ്രസ്-സിപിഎം അംഗങ്ങള്‍ പിന്തുണച്ചു. ബിജെപിയിലെ ആറ് അംഗങ്ങള്‍ മാത്രം വിയോജനക്കുറുപ്പ് രേഖപ്പെടുത്തി.
കാട്ടായിക്കോണം, ആറ്റിപ്ര, പ്രദേശങ്ങളെ പദ്ധതിയില്‍പ്പെടുത്തി അവിടുത്തെ 360 ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിനെയാണ് പദ്ധതിയുമായി ബിജെപി എതിര്‍ത്തത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായ ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകേണ്ടിവരും എന്നതാണ് എതിര്‍പ്പിന് കാരണം. ആറ്റുകാല്‍ ടൗണ്‍ഷിപ്പിനെക്കുറിച്ച് മാസ്റ്റര്‍പ്ലാന്‍ നിശബ്ദത പാലിക്കുന്നതും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപി വര്‍ഗ്ഗീയത പറയുകയാണെന്ന് ആരോപിച്ച നഗരസഭയിലെ യുഡിഎഫ് എല്‍ഡിഎഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്ലാന്‍ അംഗീകരിക്കുകയായിരുന്നു. പദ്ധതി അംഗീകരിച്ചെങ്കിലും ബിജെപിയുടെ എതിര്‍പ്പ് പ്രദേശവാസികള്‍ ഏറ്റെടുത്തു. അവര്‍ ജനകീയ പ്രക്ഷോഭ സമിതി രൂപീകരിച്ച് സമരവുമായി രംഗത്തുവന്നു. ജനകീയ ഏതിര്‍പ്പ് ശക്തമായതിനെത്തുടര്‍ന്ന് 2014 ഫെബ്രുവരി 26ന് മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പുതിയ പ്ലാന്‍ തയ്യാറാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് നഗരവികസനവകുപ്പ് തയ്യാറായില്ല. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാക്കള്‍ പദ്ധതി പ്രദേശത്തിനടുത്ത് വന്‍ തോതില്‍ സ്ഥലം വാങ്ങിക്കൂട്ടിയിരുന്നു. മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിച്ചത് ഇവര്‍ക്ക് തിരിച്ചടിയായി.
ഭൂമാഫിയയേയും, റിയല്‍ എസ്റ്റേറ്റ് ലോബികളെയും സഹായിക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ചില മുസ്ലിംലീഗ് മന്ത്രിമാരും സ്ഥലം എംഎല്‍എ വാഹീദും ചേര്‍ന്ന് രഹസ്യമായി മാസ്റ്റര്‍ പ്ലാന്‍ പുനരുജ്ജീവിപ്പിച്ചത്. വാസഗ്രഹങ്ങള്‍ക്ക് അനുമതി നല്‍കാനാണ് മാസ്റ്റര്‍ പ്ലാന്‍ ഭാഗികമായി പുനരുജ്ജീവിപ്പിക്കുന്നതെന്നായിരുന്നു നഗരകാര്യ വകുപ്പ് മന്ത്രിയുടെ വാദം. എന്നാല്‍ വ്യവസായ വാണിജ്യ നിര്‍മ്മാണങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ പറഞ്ഞിട്ടുള്ള മറ്റ് പദ്ധതികള്‍ എന്നിവയ്ക്കും ഭൂമി ഉപയോഗപ്പെടുത്തുയാണ് ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കാട്ടായിക്കോണം മേഖലയെ തീവ്രവികസന മേഖലയായാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചേങ്കോട്ടുകോണത്ത് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ വന്‍ തോതിലാണ് സ്ഥലം വാങ്ങിക്കൂട്ടിയത്. ജയില്‍, നാനോടെക്നോളജി, ഗവേഷണകേന്ദ്രം, കോടതി സമുച്ചയം, ജയില്‍പുള്ളികള്‍ക്കുള്ള വ്യവസായ കേന്ദ്രം, മൈതാനം പാര്‍ക്ക് എന്നിവയാണ് ഈ സ്ഥലങ്ങളില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനാല്‍ വന്‍തോതില്‍ കുടിഒഴിപ്പിക്കപ്പെടുന്നത്. ഇതില്‍ ചില നിര്‍ദ്ദേശങ്ങള്‍ മാറ്റികൊണ്ട് ടൗണ്‍ പ്ലാനിംഗ് വിഭാഗം പുതിയൊരു പ്ലാന്‍ നഗരസഭയ്ക്ക് നല്‍കിയിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി പൂഴ്ത്തിവയ്ക്കുകയായിരുന്നു.
ചില സിപിഎം നേതാക്കള്‍ക്കും ഭൂമാഫിയവുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഇവരുടെ ഇടപെടലും ഈ പൂഴ്ത്തിവയ്ക്കലിന് കാരണമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് മുസ്ലിംലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും പല ബിനാമി ഇടപാടുകള്‍ക്കും അനുമതി ലഭിക്കാതായി. ഇതിനെ തുടര്‍ന്നാണ് മരവിപ്പിച്ച മാസ്റ്റര്‍ പ്ലാന്‍ പുനരുജ്ജീവിപ്പിച്ചത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ശക്തി കേന്ദ്രങ്ങളായിരുന്ന കാട്ടായിക്കോണം, ചന്തവിള, ആറ്റിപ്ര മേഖലകളില്‍ സമീപകാലത്ത് ഏറെ പേര് ബിജെപിയിലേയ്ക്ക് ചേര്‍ന്നിരുന്നു ഈ രാഷ്ട്രീയ മാറ്റവും കുടി ഒഴിപ്പിക്കലിന് കാരണമായിട്ടുണ്ട്. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഈ മേഖലകളില്‍ നിന്ന് വോട്ടുകള്‍ കിട്ടില്ലെന്നു മനസ്സിലാക്കിയാണ് മാസ്റ്റര്‍ പ്ലാന്‍ തിരിയെ കൊണ്ട് വരുന്നതിന് കാരണമായത്.
മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭ പ്രത്യേകം യോഗം മാര്‍ച്ച് 19ന് ചേരുമെന്ന അറിയിപ്പ് കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ചപ്പോഴാണ് ഇത് പുറംലോകം അറിയുന്നത്. മാസ്റ്റര്‍ പ്ലാനിന്റെ കോപ്പി പോലും അംഗങ്ങള്‍ക്ക് കൊടുക്കാതെയായിരുന്നു പ്രത്യേകം യോഗം വിളിച്ചത്. മന്ത്രിസഭാ യോഗം രഹസ്യമാക്കി വച്ചതും നഗരസഭ ധൃതിപിടിച്ച് യോഗം വിളിച്ചതും കോണ്‍ഗ്രസ്-സിപിഎം ധാരണയാണ് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കാനായിരുന്നു സിപിഎമ്മിന്റെ നീക്കം. ബിജെപി വീണ്ടും ഇതിനെതിരെ രംഗത്തുവന്നതാണ് ഇപ്പോള്‍ സിപിഎമ്മിനെ വിറളിപിടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: