കാലടി: മ്ലാവിനെ കൊന്നുതിന്ന നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി. നടുവട്ടം പെരിയാപ്പാടന് വീട്ടില്‍ ആന്റണി (48), കല്ലിനാടന് വീട്ടില്‍ വര്‍ഗീസ് (53), പെരിയാപ്പാടന് വീട്ടില്‍ ജിജോ (38), എലുപറമ്പില് രാജന് (48) എന്നിവരെയാണ് എവര്‍ഗ്രീന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചറും സംഘവും പിടികൂടിയത്.
വീട്ടില്‍ മ്ലാവിറച്ചി ഉണ്ടെന്ന് രഹസ്യവിവരത്തെത്തുടര്‍ന്ന് റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള സംഘം വീട് പരിശോധിക്കുകയും ഉണങ്ങിയ ഇറച്ചി കണ്ടെടുത്തു. കുറെ ഇറച്ചി പാചകംചെയ്ത രീതിയിലും കണ്ടെടുത്തു. മ്ലാവിന്റെ തോലും അവശിഷ്ടവും വീടിനോടുചേര്‍ന്ന് ലഭിച്ചു. ഈ ഭാഗത്ത് താമസിക്കുന്ന റിട്ട. എസ്ഐ നായാട്ടുകാരെ സഹായിച്ചതായി ഫോറസ്റ്റില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. ഇതിനുമുമ്പും ഇവര്‍ മൃഗങ്ങളെ കൊന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എവര്‍ഗ്രീന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബി. അശോക്കുമാര് പറഞ്ഞു. കാലടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ്കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: