തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് താലൂക്ക് പ്രചാരക് അമല്‍കൃഷ്ണയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അമലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട് എട്ടു സിപിഎമ്മുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോത്തന്‍കോട് പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് കാട്ടായിക്കോണത്ത് സിപിഎം ഗുണ്ടകള്‍ നരനായാട്ട് നടത്തിയത്. ആക്രമണത്തിനിടെ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ പ്രദീപ്കുമാറടക്കമുള്ള പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാനും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനുമെത്തിയ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനടക്കമുള്ള പ്രവര്‍ത്തകരെ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: