ക്വിറ്റോ: ആമസോണ്‍ മഴക്കാടുകളില്‍ ഇക്വഡോറില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര് മരിച്ചു. പാരച്ച്യൂട്ട് പരിശീലനത്തിനായി സൈനികരുമായി പോവുകയായിരുന്നു വിമാനം. 19 സൈനികരും രണ്ട് പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയാണു ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചത്. കിഴക്കന്‍ പ്രവിശ്യയായ പസ്താസയില് പെറുവിന്റെ അതിര്‍ത്തി മേഖലയ്ക്കു സമീപത്തുകൂടി സഞ്ചരിക്കവേയാണു വിമാനം അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
സംഭവത്തില്‍ ആരും തന്നെ രക്ഷപ്പെട്ടില്ലെന്ന് പ്രസിഡന്റ് റാഫേല്‍ കോറിയ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യം ഈയിടെ അഭിമുഖീകരിച്ച ഏറ്റവും വലിയ ദുന്തങ്ങളിലൊന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങളൊന്നും തന്നെ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: