കൊല്ലം: കഞ്ചാവുകേസില്‍ രണ്ട് പ്രതികള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഉത്തരവായി. ജില്ലാ അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി പ്രഭാവതിയാണ് വിധി പറഞ്ഞത്. മുളവന കോട്ടപ്പുറം കല്ലുംപുറത്ത് ചിറയരികില്‍ വീട്ടില്‍ ബുള്ളറ്റ് സലിം എന്നുവിളിപ്പേരുള്ള ഫ്രാന്‍സിസ്, വടക്കുംഭാഗം ബംഗ്ലാവില്‍ വീട്ടില്‍ കൊമ്പന് റോയി എന്നുവിളിക്കുന്ന റോയി വര്ഗീസിനെയുമാണ് കോടതി ശിക്ഷിച്ചത്. 2014 ഏപ്രില്‍ 9ന് ഒന്നര കിലോയോളം കഞ്ചാവുമായി കോളേജ് ജംഗ്ഷനില്‍ നിന്നുമാണ് പ്രതികളെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.പി ആന്‍ഡ്രൂസ് പിടികൂടുന്നത്. തുടര്‍ന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുരേഷ് അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ ആറോളം സാക്ഷികളെ വിസ്തരിച്ചു. തൊണ്ടിമുതല്‍ കണ്ടെത്തി കോടതി സമര്‍പ്പിച്ചു. പ്രോസീക്യൂഷന് വേണ്ടി ജില്ലാ ആഡീഷണല്‍ ഗവ:പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ എ.എം.അസിം, അഡ്വ.മുഹമ്മദ് നഹാസ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: