അമൃതിനു തുല്യമായ ഈ വാക്കുകള്‍കേട്ട് രാക്ഷസ ബുദ്ധിയായ രാവണന് സഹിക്കാന്‍ കഴിഞ്ഞില്ല. ഇരുപതു നയനങ്ങളും രോഷം കൊണ്ട് ചുവന്നു. ”ഇവനെ എള്ളിനു തുല്യം വെട്ടിനുറുക്കുവിന്‍. എന്റെയടുത്ത് എന്റെയൊപ്പമിരുന്ന് ഇങ്ങനെ സംസാരിക്കാന്‍ ധൈര്യമുള്ള മറ്റേതെങ്കിലും ജന്തുവുണ്ടാകുമോ? ഇവന് ഭയമോ വിനയമോ ഇല്ല. പാപിയായ ദുഷ്ടാത്മാവും നീചനുമാണിവന്. എപ്പോഴും എന്റെ സുഗ്രീവന്, എന്റെ രാമന് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവരൊക്കെയാര്? ഞാന്‍ അവരെയും ജാനകിയേയും പരമദുഷ്ടനായ നിന്നെയും വധിക്കും.” ഹനുമാനും വിട്ടില്ല. ദുഷ്ടനോട് മര്യാദ വാക്കുകള്‍ ചെലവാകില്ല. ഉരുളയ്ക്കുപ്പേരിപോലെ തിരിച്ചു പറഞ്ഞു.
”നിന്റെ മനസ്സിലെ വിചാരം നല്ലതുതന്നെ. പക്ഷേ നിന്നെപ്പോലെ രാക്ഷസരാജാവെന്നു ഞെളിഞ്ഞിരിക്കുന്ന നൂറു നൂറായിരം രാവണന്മാര് ഒന്നിച്ച് എതിര്‍ത്താലും എന്റെ ചെറുവിരലിനു മതിയാവില്ല. ദുഷ്ടാ, പിന്നെ നീ വിചാരിച്ചാലെന്നെ എന്തുചെയ്യാന്‍ കഴിയും?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: