മൈദുഗുരി: നൈജീരിയയില്‍ മോസ്കിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു. മൈദുഗുരിയിലെ ഒരു മോസ്കില്‍ പുലര്‍ച്ചെ പ്രാര്‍ഥന നടത്തുന്നതിനിടെ രണ്ടു വനിതാ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ 18 പേര്‍ക്കു പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറാം ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. ജനുവരിയില്‍ മൈദുഗുരിയിലുണ്്ടായ സ്ഫോടനത്തില്‍ 65 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: