തുറവൂര്‍: തീരമേഖലയില്‍ ഓരുവെള്ളം കയറുന്നതിനാല്‍ മുന്നൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍. പട്ടണക്കാട് പഞ്ചായത്തിലെ വെട്ടക്കല്‍, പുറത്താംകുഴി, ആറാട്ടുവഴി, ഘണ്ഠാകര്‍ണ ക്ഷേത്രപരിസരം, അന്ധകാരനഴി എന്നീ പ്രദേശങ്ങളാണ് ഓരുവെള്ള ഭീഷണിയിലായത്.
കടലില്‍ വേലിയേറ്റം ശക്തമായതോടെയാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. മുന്നുറോളം വീടുകളില്‍ ഓരുവെള്ളം കെട്ടിക്കിടക്കുകയാണ്. ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് ഓരുമുട്ടുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നേരെ അധികൃതര്‍ മുഖം തിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ജനുവരി മാസത്തില്‍ ഓരുമുട്ടുകള്‍ സ്ഥാപിച്ച് വെള്ളം കയറുന്നത് തടയാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.
ഇക്കുറി പ്രദേശത്തെ വീടുകള്‍ വെള്ളത്തിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. സര്‍ക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതി അട്ടിമറിച്ച് പാടശേഖരങ്ങളില്‍ മുഴുവന്‍ സമയ മത്സ്യക്കൃഷി നടത്തുന്നതാണ് പ്രദേശത്ത് ഓരുവെള്ളം കയറുന്നതിന് കാരണം. വെള്ളം കെട്ടിക്കിടക്കുന്നത്
മേഖലയിലെ ശുദ്ധജല സ്രോതസുകളെയും മലിനമാക്കിയിട്ടുണ്ട്. ഓരുവെള്ള ഭീഷണി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്്. കുടിവെള്ളത്തിനായി നാട്ടുകാര്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട ദുരവസ്ഥയാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്.
ഉപ്പുവെള്ളം കയറി ഭിത്തികള്‍ ദ്രവിച്ച് വീടുകള്‍ നാശത്തിന്റെ വക്കിലാണ്. ഓരുവെള്ളം കെട്ടിക്കിടന്ന പ്രദേശത്ത് ത്വക്കുരോഗമടക്കമുള്ള സാംക്രമികരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനും കാരണമായിട്ടുണ്ട്. നെിരവധി തവണ പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതിന് തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: