മട്ടന്നൂര്‍: മാലൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ആയുധ ശേഖരം കണ്ടെത്തിയ സംഭവം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സിപിഎം നീക്കമെന്ന് സൂചന. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായ അക്രമത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ആയുധങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാലൂര്‍ പഞ്ചായത്തില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് ഗണ്യമായ തോതില്‍ വോട്ടുകള്‍ വര്‍ദ്ധിച്ചിരുന്നു. മാത്രവുമല്ല മാലൂര്‍ മേഖലയില്‍ ഒരുകാലത്ത് സിപിഎം ശക്തികേന്ദ്രമായിരുന്ന പ്രദേശങ്ങളില്‍ നിന്നും നിരവധിപേരാണ് അടുത്തിടെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് സംഘപ്രസ്ഥാനങ്ങളില്‍ അണിചേരുന്നത്. ഇതിന്റെ പേരില്‍ മാലൂര്‍ പഞ്ചായത്തിലെ മെരുവഞ്ചേരി അടക്കമുള്ള പ്രദേശങ്ങളില്‍ നിരവധി അക്രമങ്ങളാണ് സിപിഎം സംഘം നടത്തിയത്. കഴിഞ്ഞ ദിവസം തൃക്കടാരിപ്പൊയില്‍ ഇവര്‍ തകര്‍ത്ത കാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഹാഷിമിന്റേതാണ്. കേസില്‍ പ്രതിയായ സിപിഎം ക്രിമിനല്‍ ഷിജു പണിക്കന്റെ വീടിനടുത്തുനിന്നും ആറ് മാസം മുമ്പ് രക്തക്കറ പുരണ്ട അഞ്ചോളം വാളുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് മാലൂര്‍ പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പോലീസ് സമഗ്രമായ അന്വേഷണം നടത്തി ആയുധ ശേഖരത്തിന് പിന്നിലുള്ള മുഴുവന്‍ സിപിഎമ്മുകാരെയും കസ്റ്റഡിയിലെടുക്കണമെന്ന് ബിജെപി മാലൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. എതിരാളികളെ ആയുധംകൊണ്ട് നേരിടുന്ന സിപിഎം നയം ഉപേക്ഷിച്ച് ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. വിജയകുമാര്‍ കൂവക്കര, പുളുക്കുവന്‍ ഗംഗാധരന്, വിശ്വനാഥ പണിക്കര്‍, പി.ഐ.ദിനേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: