കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ തനിക്ക് ശേഷം അധികാരം പുത്രനിലേക്കെന്ന മാണിയുടെ നയം ഭൂഷണമല്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഡോ. കെ.സി. ജോസഫ്. കോട്ടയത്തു നടന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതാധികാര സമിതിയെ നോക്കുകുത്തിയാക്കി മാണി അധികാരം കയ്യടക്കി. ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് നേതാക്കള്‍ ഇനിയും എത്താനുണ്ട്. ജോസ്. കെ മാണി കണ്‍വീനറായുള്ള രാഷ്ട്രീയ സമിതിയാണ് മാണി ഗ്രൂപ്പില്‍ കാര്യങ്ങള്‍ നോക്കുന്നത്. പാര്‍ട്ടിയിലെ ജനാധിപത്യ വീഴ്ച്ചയാണ് ഇതിന് കാരണം. അണികള്‍ക്കിടയിലുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ബാര്‍ കോഴയ്ക്ക് പിന്നില്‍ പാര്‍ട്ടി വിട്ടുപോയവരാണെങ്കില് എന്തുകൊണ്ട് മാണി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി നടത്തിയ അന്വേഷണം പൊതു ജനത്തെ അറിയിക്കുവാനുള്ള ബാധ്യയുണ്ട്. സമ്മേളനത്തില്‍ ആന്റണി രാജു, മാത്യു സ്റ്റീഫന്‍, വക്കച്ചന് മറ്റത്തില്‍, കെ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: