റോഹ്തക്: പട്ടാപ്പകല്‍ കബഡി താരത്തെ അക്രമികള്‍ നടുറോഡില്‍ വെടിവച്ചു കൊന്നു. ദേശീയ താരമായ സുഖ്വീന്ദര് സിങ്ങിനെയാണ് (24) അക്രമികള്‍ കൊലപ്പെടുത്തിയത്. ഹരിയാനയിലെ റോഹ്തക്കില്‍ ഇന്നലെയാണ് സംഭവം.
സ്കൂട്ടറിലെത്തിയ രണ്ട് ആയുധാരികള്‍ വഴിയരികിലൂടെ നടന്നു വരികയായിരുന്ന സുഖ്വീന്ദറിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് നിരവധി തവണ വെടിവച്ചു. പരിശീലനത്തിനു ശേഷം മടങ്ങുകയായിരുന്നു താരം. അടുത്ത വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. അക്രമികള്‍ക്കായി തെരച്ചില്‍ തുടങ്ങിയെന്നും ആരെയും പിടികൂടിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. സുഖ്വീന്ദറിന് ശത്രുക്കളില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ മറ്റൊരു കബഡി താരമായ ദീപക് കുമാറിനെയും റോഹ്തക്കില്‍ ഇതേപോലെ മോട്ടോര്സൈക്കിളെത്തിയ അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: