ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനിടെ ഭാരത- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ 405 തവണ വെടിവെപ്പുണ്ടായിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ കാലയളവില്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 72 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചൗധരി പറഞ്ഞു.
രാജ്യസഭാ ചോദ്യോത്തരവേളയില്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുപ്രകാരം ഭാരത- പാക് അതിര്‍ത്തിയില്‍ 253 തവണയും, അന്താരാഷ്ട്ര അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്നും 152 വെടിവെപ്പുമുണ്ടായിട്ടുണ്ട്. 2015 നവംബര്‍ വരെയുള്ള കണക്കുപ്രകാരമാണിത്. അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പുകള്‍ 7110 സാധാരണക്കാരെ ബാധിച്ചിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: