പോത്തന്‍കോട്: കാട്ടായിക്കോണത്ത് മാസ്റ്റര്‍ പ്ലാനിനെതിരെ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടാ ആക്രമണം നടത്തിയ കേസില്‍ ഇന്നലെ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണ, ബിജെപി സംസ്ഥാന സമിതി അംഗം പോങ്ങുംമൂട് വിക്രമന്, കൗണ്‍സിലര്‍ പ്രദീപ് കുമാര്‍ എന്നിവരുള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഏഴ് സിപിഎം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടായിക്കോണം മഠവൂര്‍പ്പാറ അത്തം വീട്ടില്‍ പ്രവീണ്‍ (26), കാട്ടായിക്കോണം ചാരു ഭവനില്‍ കണ്ണൂരാന്‍ (23), ചേങ്കോട്ടുകോണം മാര്‍ക്കറ്റിന് സമീപം രേശ്മ നിവാസില്‍ പ്രണവ് (23), സഹോദരന് ശ്യാം (21), കാട്ടായിക്കോണം വായനശാല റോഡില്‍ എഎസ് ഭവനില്‍ ഷിജു (38), കാട്ടായിക്കോണം ഒരുവാംമൂല വീട്ടില്‍ അഭിലാഷ് (29), കാട്ടായിക്കോണം ജംഗ്ഷന് സമീപം കുരുവിക്കാട് വീട്ടില്‍ പ്രതാപ് (37) എന്നിവരെയാണ് ബുധനാഴ്ച പോത്തന്‍കോട് സിഐ പ്രമോദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കാട്ടായിക്കോണം സ്വദേശിയായ സന്തോഷിനെ കോടതി റിമാന്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മറ്റ് പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലായേക്കുമെന്നും പോത്തന്‍കോട് സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: