തിരുവനന്തപുരം: ഇസഌമിക് സ്റ്റേറ്റും സിപിഎമ്മും തമ്മില്‍ വ്യത്യാസമില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ. സിപിഎം കൊലപാതകികളുടെ പാര്‍ട്ടിയായി അധഃപതിച്ചു. പതിറ്റാണ്ടുകളായി ആര്‍എസ്എസ്സ് പ്രവര്‍ത്തകരെ സിപിഎം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടായിക്കോണത്ത് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടയില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ .
സിപിഎം കൊലപാതക പാര്‍ട്ടിയായി മാറി കഴിഞ്ഞു. 1971 നുശേഷം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ കേരളത്തില്‍ നൂറുകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം പരസ്യബന്ധം ഉണ്ടാക്കിയപ്പോള്‍ കേരളത്തില്‍ അവിശുദ്ധ ബന്ധമുണ്ടാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ സിപിഎം അക്രമണത്തിന് ഇരയാകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് സംരക്ഷണംപോലും ലഭിക്കില്ല. ഇതിനുദാഹരണമാണ് ഹരിപ്പാട് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സോണിയ ഉണ്ടാക്കിയ സഖ്യത്തിനെതിരെ പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് കോണ്‍ഗ്രസ് അണികള്‍ സപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പോരാടാന്‍ ബിജെപിയോടൊപ്പം അണിചേരണം.
രാജ്യത്തെ ദേശവിരുദ്ധ ശക്തികളോടൊപ്പം ചേരുകയാണ് മാര്‍കിസ്റ്റ് പാര്‍ട്ടി. ദേശവിരുദ്ധശക്തികളുമായി സോണിയയുടെ കോണ്‍ഗ്രസും യെച്ചൂരിയുടെ സിപിഎമ്മും രാജയുടെ സിപിഐയും അവിശുദ്ധബന്ധമുണ്ടാക്കിയിരിക്കുന്നു. ഭാരത വിരുദ്ധമുദ്രാവാക്യം വിളിക്കുന്ന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് അനുകൂലമായി മാര്‍കിസ്റ്റ്പാര്‍ട്ടി നിലകൊള്ളുന്നു. സിപിഎം നിലപാട് ഇതാദ്യമായല്ല. അവര്‍ സ്വന്തം അനുഭവത്തില്‍നിന്നുപോലും പഠിക്കില്ല. വിഘടന വാദമാണ് യുഎസ്എസിനെ അടിമുടി തകര്‍ത്തത്. വിഘടനവാദത്തിന്റെ രാഷ്ട്രീയത്തിനുവേണ്ടി വാദിക്കുന്ന സിപിഎം ഗുണ്ടകളുടെയും കൊലപാതകികളുടെയും സാമൂഹ്യവിരുദ്ധരുടെയും പാര്‍ട്ടിയായി മാറി.
ഭാരതത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട എന്തിനെയും എതിര്‍ക്കുക എന്ന സമീപനമാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത്. മറുവശത്ത് ദേശീയതയ്ക്കും അഖണ്ഡതയ്ക്കുംവേണ്ടി വാദിക്കുന്ന ബിജെപിയെപോലുള്ള പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സിപിഎമ്മിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഈ അവിശുദ്ധസഖ്യത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും എച്ച്. രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: