കൊച്ചി: അയ്യന്തോളിലെ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദിന്റെ സഹായി അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവും ആലുവയിലെ തിരു- കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റുമായ ആലുവ അക്കരോട്ട് അയ്യപ്പന് മകന് സുനില്‍ (40) ആണ് പിടിയിലായത്. മാര്‍ച്ച് മൂന്നിനാണ് ഫ്ളാറ്റില്‍ ഷോര്‍ണൂര്‍ സ്വദേശിയായ സതീശന് എന്ന യുവാവിനെ റഷീദും കാമുകി ശാശ്വതിയും കൂട്ടാളി കൃഷ്ണപ്രസാദും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശാസ്വതിയും കൃഷ്ണപ്രസാദും പിടിയിലായെങ്കിലും റഷീദിനെ ഇനിയും പിടികൂടാനായിട്ടില്ല. റഷീദിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും പണം നല്‍കിയതിനുമാണ് സുനിലിനെ അറസ്റ്റു ചെയ്തത്. റഷീദിന്റെ ഡ്രൈവര്‍ രതീഷ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് റഷീദിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് സുനിലാണെന്ന് പോലീസിന് മനസ്സിലായത്. ഒളിവില്‍ പോയ റഷീദ് നിരവധി തവണ സുനിലിനെ ഫോണില്‍ ബന്ധപ്പെട്ടതിന് പോലീസിന് തെളിവും ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് റഷീദും സുനിലും തമ്മില്‍ സൗഹൃദത്തിലായതെന്ന് പോലീസ് പറഞ്ഞു.
ശാശ്വതിക്ക് റഷീദും കെല്ലപ്പെട്ട സതീശനും കൃഷ്ണപ്രസാദുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇവര്‍ നാലുപേരും ഒരുമിച്ച് ഊട്ടിയില്‍ വിനോദയാത്ര പോയ ശേഷം അയ്യന്തോളിലെ ഫ്ളാറ്റില്‍ മാര്‍ച്ച് രണ്ടിന് മടങ്ങിയെത്തിയതായി പോലീസ് പറയുന്നു. പിന്നീട് ശാശ്വതിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സതീശന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: