കൊട്ടാരക്കര: അഡ്വ.അയിഷാപോറ്റി എംഎല്‍എയെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരെ മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
എഴുകോണ്‍, നെടുവത്തൂര്‍, കരീപ്ര, ഓടനാവട്ടം, കൊട്ടാരക്കര, നീലേശ്വരം എന്നീ മേഖലകളിലാണ് പ്രധാനമായും പോസ്റ്ററുകള്‍ പതിച്ചത്. ഡിടിപി എടുത്തവയും എഴുതി തയ്യാറാക്കിയതുമായ പോസ്റ്ററുകളാണ് പതിച്ചത്. എഴുകോണ്‍ സിപിഎം ഓഫീസിന് സമീപവും പോസ്റ്ററുകള്‍ പതിച്ചിരുന്നു. നെടുവത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്‍വശത്തും പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തും പോസ്റ്ററുകള്‍ വ്യാപകമായുണ്ട്.’മനുഷ്യനോട് ചിരിക്കാത്ത കാട്ടുപത്തനാപുരംകാരനെ വേണ്ട അയിഷാപോറ്റിയെ തരൂ.. ലക്ഷം ഭൂരിപക്ഷം തരാം എന്നാണ് ഒരു പോസ്റ്ററിലെ വാചകമെങ്കില്‍ പാര്‍ട്ടിയല്ല ജനങ്ങളാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. ഇവിടെയും നേതാക്കള്‍ ബംഗാള്‍ ആക്കരുത്. അയിഷാപോറ്റിയെ സ്ഥാനാര്‍ത്ഥിയാക്കൂ… എന്ന രീതിയിലായിരുന്നു മറ്റു പോസ്റ്ററുകളിലെ വാചകങ്ങള്‍. പതിപ്പിച്ച പോസ്റ്ററുകള്‍ മിക്കയിടത്തും കീറികളഞ്ഞിട്ടുണ്ട്. സിപിഎമ്മിലെ ഒരുവിഭാഗം അയിഷാപോറ്റിയെ ഒഴിവാക്കുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്ന, അയിഷാപോറ്റിക്ക് പകരക്കാരനാകാന്‍ കരുക്കള്‍ നീക്കിയ എസ്.ജയമോഹന് കളം വിട്ടൊഴിയേണ്ടിവന്നു. നായര്‍ പ്രാതിനിധ്യം പരിഗണിച്ച് മുന്‍ ജില്ലാസെക്രട്ടറി കൂടിയായ രാജഗോപാലായിരിക്കും സ്ഥാനാര്‍ത്ഥി എന്നാണ് അവസാന സൂചനകള്‍. അയിഷാപോറ്റിക്ക് സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടിക്ക് വന്‍തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: