ന്യൂദല്‍ഹി : മദ്യരാജാവ് വിജയ് മല്യയുടെ അന്ധേരിയിലുള്ള കിങ്ഫിഷര്‍ ഓഫീസ് വാങ്ങാന്‍ ആളില്ല. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളാണ് കെട്ടിടം ഓണ്‍ലൈന്‍ ലേലത്തിന് വച്ചത്. എന്നാല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല.
150 കോടി രൂപയാണ് അടിസ്ഥാന ലേല തുകയായി നിശ്ചയിച്ചിരുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂര്‍ അടയ്ക്കേണ്ട തുക 15 ലക്ഷമാണ്.
2015 ഫെബ്രുവരിയിലുണ്ടായ കോടതി ഉത്തരവിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടിന് സമീപമുള്ള കിങ്ഫിഷറിന്റെ കെട്ടിടം ബാങ്ക് കണ്‍സോര്‍ഷ്യം സ്വന്തമാക്കുകയായിരുന്നു. 90 കോടി രൂപ വിലമതിക്കുന്ന ഗോവയിലെ കിങ്ഫിഷറിന്റെ കെട്ടിടവും ബാങ്കിലേക്ക് കണ്ടുകെട്ടിയിരുന്നു.
വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ തിരിച്ചടയ്ക്കാനുള്ള 6963 കോടി രൂപ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഹെഡ്ക്വാര്‍ട്ടേഴ്സ് ലേലം ചെയ്തു വില്‍ക്കുന്നത്. സ്റ്റേറ്റ് ബാങ്കിനുള്ള 1623 കോടി ഉള്‍പ്പെടെ 9000 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതിന് പുറമെ സേവന നികുതി വിഭാഗത്തിന് 812 കോടിയും നല്‍കാനുണ്ട്.
2013ലാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയത്. 6000 കോടിയാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ബാങ്കുകളില്‍ നിന്നും കടമെടുത്തത്. പണം തിരിച്ചടക്കാത്ത സാഹചര്യത്തില്‍ മല്യയുടെ പാസ്പേര്‍ട്ട് കണ്ടുകെട്ടുന്നതിനും മറ്റു നടപടികള്‍ക്കും നീങ്ങിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ സ്വത്തുക്കള്‍ ലേലത്തിന് വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: