പെരുമ്പളം: കെഎസ്ഇബി നടപ്പാക്കുന്ന ലാഭപ്രഭ പദ്ധതി പ്രകാരമുള്ള എല്‍ഇഡി ബള്‍ബ് വിതരണത്തിന്റെ പേരില്‍ ജനങ്ങളെ വലയ്ക്കുന്നതായി പരാതി. ദ്വീപ് നിവാസികള്‍ വടുതലയിലുള്ള കെഎസ്ഇബി ഓഫീസിലെത്തി ബള്‍ബുകള്‍ കൈപ്പറ്റണമെന്നാണ് അധികാരികള്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
പെരുമ്പളത്ത് വൈദ്യുതിവകുപ്പിന് ഓഫീസുണ്ടെങ്കിലും ബള്‍ബ് വിതരണം ഇവിടെ നടത്താതെ വടുതലയിലേക്ക് മാറ്റിയത് ദ്വീപ് നിവാസികളെ ദുരിതത്തിലാക്കി. ബോട്ടില്‍ മറുകരയിലെത്തിയ ശേഷം ബസില്‍ വടുതലയിലെ ഓഫീസിലെത്തി മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട സ്ഥിതിയാണ്.
അധികാരികളുടെ തലതിരിഞ്ഞ തീരുമാനം സമയനഷ്ടത്തോടൊപ്പം സാമ്പത്തിക ചെലവിനും കാരണമാകുന്നു. 2500 ഓളം കുടുംബങ്ങളാണ് ദ്വീപില്‍ കഴിയുന്നത്. കമ്പ്യൂട്ടര്‍ വത്ക്കരണം നടപ്പാക്കാത്തതിനാലാണ് ദ്വീപിലെ ഓഫീസ് കേന്ദ്രീകരിച്ച ബള്ബ്് വിതരണം സാധ്യമാകാത്തതെന്നാണ് വൈദ്യുതി വകുപ്പ്് അധികൃതരുടെ വിശദീകരണം.
ബള്‍ബ് വിതരണത്തിന്റെ പേരില്‍ ദ്വീപ് നിവാസികളെ വലയ്ക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: