തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തില്‍ മത്സരിക്കാനായി സിപിഎം ബലിയാടുകളെ തേടുകയാണ്. ജില്ലയില്‍ രണ്ടിടത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തൊടുപുഴയിലെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത പലരുടെയും പേരുകള്‍ ജില്ല നേതൃത്വവും സംസ്ഥാന നേതൃത്വവും പരിഗണിക്കുന്നുണ്ട്. സ്വതന്ത്രന്മാരെയാണ് സിപിഎമ്മിന് താല്‍പ്പര്യം.ഇക്കൂട്ടത്തില്‍ അഡ്വ. വിദ്യാസാഗറിന്റെയും പേരുണ്ടെന്നാണ് സംസാരം. എക്കാലത്തും യുഡിഎഫിന്റെ ഭൂരി പക്ഷം കൂട്ടുന്ന സ്ഥാനാര്‍ത്ഥികളെയാണ് സിപിഎമ്മിന് താപര്യം. ഇതുവരെയുള്ള നീക്കങ്ങള്‍ പ്രകാരം ഇത്തവണയും വലിയ സ്വപ്നങ്ങളോടെ അടര്ക്കഴത്തിലിറങ്ങി തോല്‍വിയുടെ കയ്പ്പ് കുടിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം കാത്തിരിക്കുന്നത്. യുഡിഎഫും എന്‍ഡിഎയും നേര്‍ക്കുനേര്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപിക്ക് നിയോജകമണ്ഡലത്തില്‍ കാല് ലക്ഷത്തിലധികം വോട്ടുണ്ട്. ബിഡിജെഎസിനും മണ്ഡലത്തില്‍ ശക്തമായ വേരുകളുണ്ട്. ഈ സാഹചര്യങ്ങളൊക്കെ എന്‍ഡിഎയ്ക്ക് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: