കൊച്ചി: ജലാശയങ്ങളില്‍ നിന്ന് തലച്ചോറു തീനി അമീബ ശരീരത്തില്‍ കടന്ന് ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പതിനാറുകാരന് മസ്തിഷ്ക മരണം. ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കായലില്‍ കുളിക്കുന്നതിനിടെയാണ് അമീബ ശരീരത്തില്‍ കടന്നത്. ഗുരുതരാവസ്ഥയിലായതോടെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്.
ലോകത്ത് തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ ഗുരുതരരോഗം ആലപ്പുഴയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. തോട്ടില്‍ കുളിച്ച പതിനാറുകാരന് തലച്ചോറിലെ നീരുവീക്ക (പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ്) ത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ചതോടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലോകത്ത് ഈ രോഗം 12 പേര്‍ക്ക് മാത്രമാണ് ബാധിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പതിമൂന്നാമത്തെ രോഗിയാണ് ആലപ്പുഴയിലേത്. ഏകകോശപരാഗമായ അമീബയാണ് രോഗകാരണം. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലെ മലിനജലവും വെള്ളക്കെട്ടും ജീവന് ഭീഷണിയാകുമെന്ന ആശങ്കയാണിപ്പോള്‍.
മലിനജലത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂെട അമീബ തലച്ചോറിലെത്തും. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. വയറുകടി, ഛര്‍ദ്ദി, അതിസാരം എന്നിവയുണ്ടാകും. തുടര്‍ന്ന് കരളിനെയും രോഗം ബാധിക്കും. അപൂര്‍വ്വമായി മാത്രമേ അമീബ തലച്ചോറില്‍ എത്താറുള്ളൂ. തലച്ചോറില്‍ എത്തുന്നതോടെ രോഗി ഗുരുതരാവസ്ഥയിലാകും. ചിലരില്‍ കടുത്ത തലവേദന, അപസ്മാരം, ബോധക്ഷയം എന്നിവയുണ്ടാകും. കുട്ടികൡലാണ് രോഗം ഗുരുതരമാകാന്‍ സാധ്യത.
മലിനജലത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുക, മലിനജലം കുടിക്കുകയോ ചെയ്താല്‍ രോഗം പിടികൂടാനുള്ള സാധ്യതയേറെയാണ്. നല്ലതുപോലെ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ. അപൂര്‍വ്വമായ ജലജന്യരോഗത്തെ ജല ശുചിത്വത്തിലൂടെ അകറ്റിനിര്‍ത്താം. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: