തളിപ്പറമ്പ്: തളിപ്പറമ്പില്‍ തൃച്ഛംബരം ക്ഷേത്രോത്സവ സ്ഥലത്ത് കലാപരിപാടികള്‍ നടക്കുന്നതിനിടെ സിപിഎമ്മുകാര്‍ അഴിഞ്ഞാടി. അക്രമത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമം. അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ പി.വിപിന്‍, കെ.സന്തോഷ്, ഷൈജു, ശ്രീകാന്ത് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലങ്ങളായി സമാധാനപരമായി നടന്നുവരുന്ന ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയ സിപിഎം നടപടി പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭയിലേക്ക് ബിജെപി അംഗം തെരഞ്ഞെടുക്കപ്പെടുകയും ബിജെപിയുടെ വോട്ട് മേഖലയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഇവിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചായി സിപിഎമ്മുകാര്‍ അക്രമങ്ങള്‍ നടത്തിവരികയായിരുന്നു. സിപിഎം നടത്തിയ അക്രമത്തിനെതിരെ നടപടിയെടുക്കന്‍ തയ്യാറാകാത്ത പോലീസ് പ്രദേശത്തെ നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള നീക്കം നടത്തുകയാണ്. പൂക്കോത്ത് നടയിലെ എല്‍ഐസി ഓഫീസിന് സമീപം വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് വാഹനം തടഞ്ഞ സംഭവത്തില്‍പോലും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രദേശത്ത് ശക്തമായ പോലീസ് ബന്ധവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിനോടുള്ള പോലീസിന്റെ മൃദു സമീപനത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധിച്ചു.
അക്രമത്തിന് നേതൃത്വം നല്കിയ സിപിഎം പ്രവര്‍ത്തകരെ മുഴുവന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വിവിധ സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: