ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മണ്ണാത്തിപ്പാറ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി മുട്ടാത്ത വാതിലുകളില്ല.—കിലോമീറ്ററുകളോളം ദൂരം നടന്നാണ് അവര്‍ ഇപ്പോള്‍ കുടിക്കുവാനുള്ള ജലം സംഭരിക്കുന്നത്.—ഇവിടെയുള്ള ലക്ഷംവീടുകോളനി,സെറ്റില്മെന്്റ കോളനി എന്നിവയുടെ സമീപത്തായി രണ്ടു കുഴല്കിണറുകളുണ്ടായിരുന്നതില് ഒന്ന് ഒരു സ്വകാര്യവ്യക്തി മണ്ണിട്ടുമൂടിയിരിക്കുകയാണ്.—ഈ പ്രദേശത്ത് നാലു വാട്ടര്‍ടാങ്കുകള്‍ മാത്രമേ വച്ചിട്ടുള്ളു എന്നും ഇരുപത്തിരണ്ടുവര്‍ഷം മുന്‍പ് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച പണം കൊണ്ട് നിര്‍മ്മിച്ച ബേസ്മെന്റ് ആണ് ഇപ്പോഴും ഉളളത്് എന്നും മണ്ണാത്തിപ്പാറ കുടിവെള്ളപദ്ധതിക്കായി എട്ടുലക്ഷം രൂപയുടെ പ്രോജക്ട് ഉണ്ടായിരുന്നത് ദുര്‍വിനിയോഗം ചെയ്തിരിക്കുകയാണന്നൂം ബിജെപി ആരോപിച്ചു.—അടിയന്തിരമായി ഈ പ്രദേശത്ത് കുടിവെള്ളം എത്തിക്കാത്ത പക്ഷം പഞ്ചായത്ത് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ ബിജെപി തീരുമാനിച്ചു.—ബിജെപി മണ്ണാത്തിപ്പാറ ബൂത്ത് പ്രസിഡന്റ് കെ.കെ.—രാജന് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഉപാദ്ധ്യക്ഷന്‍ എന്‍.—റ്റി ഷാജി,ബിജു മങ്ങാട്ടുമഠം,കെ.—പി രാജു,ചിന്തുകുമാര് ചീരംചിറ,സാബു,മനു പി,റസല്‍.—പി രാജ്,സന്തോഷ് ഇടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: