കൊച്ചി: തീരക്കടലില്‍ നൈറ്റ് ട്രോളിങ് നടത്തിയ നാല് ഫിഷിംഗ് ബോട്ടുകള്‍ പിടികൂടി. വൈപ്പിന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. കേരളത്തിന്റെ തിരക്കടലില്‍ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ ട്രോളിംഗ് നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നിരോധിച്ചിരിക്കെ ഇന്നലെ രാത്രി ചെറായി പടിഞ്ഞാറ് ഭാഗം 15 ഫാതത്തില് നിന്നും ബോട്ടുകളെ പിടികൂടിയത്. ഞാറയ്ക്കല്‍ സ്വദേശി മണിലാലിന്റെ ഉടമസ്ഥതയിലുളള ‘മഹാലക്ഷ്മി’, കൊല്ലം മീനത്തുചേരി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുളള ‘ബസലിക്ക’ ലൈസന്‍സ് കാലാവധി കഴിഞ്ഞ കൊല്ലം ബിന്‍സി മന്ദിരത്തില്‍ വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുളള ഉപഹാരമാതാവ്-2, കൊല്ലം ബോബിന് വീട്ടില്‍ ജോസഫ് ജെയിംസിന്റെ ഉടമസ്ഥതയിലുളള ഉപഹാരമാതാവ് -1 എന്നീ ബോട്ടുകളാണ് പിടികൂടിയത്. പിടികൂടിയ ബോട്ടുകളിലെ മത്സ്യം പരസ്യലേലത്തില്‍ വില്‍ക്കുകയും ബോട്ട് ഉടമസ്ഥരുടെ പേരില്‍ കേസെടുത്ത് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അഡ്ജൂഡിക്കേഷനായി നല്‍കുകയും ചെയ്തു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് എ.സി കെ. എം സജിവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി. റ്റി മധു, സീനിയര്‍ സി.പി.ഒ അബ്ദുള്‍ റഹ്മാന്, സി.പി.ഒ മാരായ നിയാസ്, മാഹിന്‍ഷാ, രതിഷ്, ഭവജേഷ്, നസിബ്, ഫിഷറിസ് ഉദ്യോഗസ്ഥനായ രാജീവന്, സിഗാര്ഡുമാരായ ജസ്റ്റിന്, രാജിവന് എന്നിവരടങ്ങിയ സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: