പരവൂര്‍: സിപിഎമ്മിന്റെ വീടുകയറിയുള്ള ഗുണ്ടാ ആക്രമണത്തില്‍ ഗൃഹനാഥന് പരുക്കേറ്റു. പരവൂര്‍ നെല്ലേറ്റില്‍ ജണഫി(47)നാണ് പരുക്കേറ്റത്.
രണ്ട് ദിവസ മുമ്പ് സിപിഎം നേതാവും നിരവധി കേസിലെ പ്രതിയുമായ സൗജിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗൃഹനാഥനെ മര്‍ദ്ദിക്കുകയായിരുന്നു. അപ്പോള്‍ തന്നെ വിവരമറിഞ്ഞ് പോലീസെത്തുകയും സൗജിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ഗുരുതരമായ രീതിയില്‍ ആക്രമണം നടത്തിയ പ്രതിയെ സിപിഐ എംഎല്‍എ ജി.എസ്.ജയലാലിന്റെ സമര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസ് വിട്ടയച്ചത്. എന്നാല്‍ സൗജിക്ക് അക്രമണം നടത്താന്‍ ഒത്താശ ചെയ്യുന്നത് ജയലാല്‍ എംഎല്‍എ ആണെന്നാരോപണം ശക്തമാകുന്ന സമയത്താണ് കഴിഞ്ഞ ദിവസം ഈ സംഭവത്തില്‍ പ്രതിക്കുവേണ്ടി എംഎല്‍എ രംഗത്ത് എത്തിയത്.
വീടുകയറി അക്രമണം ജാമ്യമില്ലാവകുപ്പാണെന്നിരിക്കെ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് വിടേണ്ട സാഹചര്യം വന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. അക്രമണത്തിനിരയായ ജണഫ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: