ന്യൂദല്‍ഹി: ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ച എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിക്കെതിരേ പ്രതിഷേധവുമായി ഇസ്ലാം മതവിശ്വാസികള്‍ രംഗത്ത്.ഭാരത്തിന്റെ ഭൂപടത്തില്‍ ചോരകൊണ്ട് ‘ഭാരത് മാതാ കി ജയ്’ എന്നെഴുതിയാണ് അവര്‍ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
മുഹമ്മദ് ഇമാം എന്ന മതപുരോഹിതന്റെ നേത്യത്വത്തിലാണ് മുസ്ലിം കൂട്ടായ്മ സംഘടിച്ചത്. രാജ്യത്തെ അവഹേളിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ഒവൈസിയോടുള്ള പ്രതിഷേധ സൂചകമായി സംഘം മീററ്റിലെ ബച്ചാ പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്തി.
ഭാരത മണ്ണിനെയും സ്ത്രീകളെയും സഹോദരിമാരെയും കുട്ടികളെയും രാജ്യം കാക്കുന്ന സൈനികരെയും ബഹുമാനിക്കുന്നതിന് തുല്യമാണ് ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിക്കുന്നതിലൂടെ നാം ചെയ്യുന്നതെന്ന് ഇമാം വ്യക്തമാക്കി. ഒവൈസിയുടെ പ്രതികരണം തികച്ചും രാജ്യ വിരുദ്ധമാണ്.
ഒവൈസിയുടെ പോസ്റ്ററില്‍ ബി.ആര് അംബേദ്ക്കറുടെയും ചിത്രമുണ്ട്. എനിക്ക് ഒവൈസിയോട് ചോദിക്കണമെന്നുണ്ട്, ഇതാണോ ബാബാ അംബേദ്ക്കര്‍ അദ്ദേഹത്തെ പഠിപ്പിച്ചത് – മുഹമ്മദ് ഇമാം റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
തുടര്‍ന്ന് ഇമാം ശരീരത്തുനിന്നും സിറിഞ്ച് ഉപയോഗിച്ച് ചോരയെടുക്കുകയും ഭാരതത്തിന്റെ ഭൂപടത്തില്‍ ‘ഭാരത് മാതാ കി ജയ്’ എന്നെഴുതി രാജ്യത്തോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. റാലിയില്‍ പങ്കെടുത്ത മറ്റ് മുസ്ലിം സഹോദരങ്ങളും ഇത് ആവര്‍ത്തിക്കുകയും ഒവൈസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
തങ്ങള്‍ ഭാരതീയരാണെന്നും ഭാരത് മാതാ കി ജയ് വിളിക്കുക തങ്ങളുടെ ഉത്തരവാദിത്വമാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ഹാജി സയീദ് എന്നയാള്‍ പറഞ്ഞു. ഒവൈസിയെപ്പോലുള്ളവര്‍ ഇസ്ലാമിനെ മലിനമാക്കി അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ജീവിക്കുന്ന നാടിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇസ്ലാം അവകാശം നല്‍കുന്നില്ല. ഒവൈസിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും ഹാജി സയീദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: