കോഴിക്കോട്: ജില്ലയില്‍ ഉറച്ച സീറ്റുകളെന്ന് കരുതിയ മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ കാലിടറുന്നു. ബേപ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കത്തിന് അവസാനം പരിഹാരം കണ്ടെങ്കിലും മണ്ഡലത്തിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ബേപ്പൂര്‍ കൂടാതെ കുറ്റിയാടി, പേരാമ്പ്ര എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സൃഷ്ടിച്ചത് വിഭാഗീയ പ്രവണതകളാണ്.
കുറ്റിയാടിയില്‍ കെ.കെ. ലതികക്കെതിരെ വന്‍ എതിര് പ്പാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര് ന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും എതിര്‍പ്പുയര്‍ന്നു. തുടര്‍ച്ചയായി മണ്ഡലം ഒരാള്‍ തന്നെ കൈയില്‍ വെക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം വാദിച്ചു. പാര്‍ട്ടിയുടെ ഉറച്ച സീറ്റുകള്‍ ചിലര്‍ സ്ഥിരമായി കൈയടക്കുകയാണെന്നും പകരം സ്ഥാനാര് ത്ഥികളെ കണ്ടെത്തണമെന്നും ആവശ്യമുയര്‍ന്നു.
ജനാധിപത്യ മഹിളാ അസോസിയേഷനില്‍ നിന്നടക്കം ലതികക്കെതിരെ എതിര്‍പ്പുയര്‍ന്നു. കെ.കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ സ്ഥാനാര് ത്ഥിയാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അത് നടന്നില്ല. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ പേരാമ്പ്രയിലേക്ക് മാറ്റാന്‍ ആലോചിച്ചെങ്കിലും അവിടെയും എതിര്‍പ്പുണ്ടായി. ഇറക്കുമതി സ്ഥാനാ ര്‍ത്ഥി വേണ്ടെന്നായിരുന്നു പേരാമ്പ്രയിലെ എതിര്‍പ്പ്.
പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണനാണ് നിലവിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇവിടെ പല ലോക്കല്‍ കമ്മിറ്റികളിലും ഗ്രൂപ്പ് പോര് ശക്തമാണ്. സംഘടനാ തെരഞ്ഞെടുപ്പ് കാലത്തെ വിഭാഗീയ പ്രവണതകളുടെ പേരില്‍ മേപ്പയ്യൂര്‍ ലോക്കല്‍ കമ്മിറ്റി പാര്‍ട്ടിതല അന്വേഷണം നടത്തി പിരിച്ചുവിടുകയായിരുന്നു. കെ. കുഞ്ഞമ്മദ് എംഎല്‍എക്ക് ചാര്‍ജ് കൊടുത്താണ് കമ്മിറ്റി പിരിച്ചുവിട്ടത്.
വടകരയിലാകട്ടെ കെ.കെ. രമ സ്ഥാനാര്‍ത്ഥിയാവുന്നതോടെ ടിപി ചന്ദ്രശേഖരന് വധം വീണ്ടും സജീവചര്ച്ചാവിഷയമാകും. ഇതും പാര് ട്ടിയെ പ്രതിസന്ധിയിലാക്കും. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറികടക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: