ചെങ്ങന്നൂര്‍: നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് സിപിഎമ്മില്‍ കലാപം തുടരുന്നതിനിടയില്‍ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ചെങ്ങന്നൂരില്‍ പോസ്റ്ററുകള്‍ നിരന്നു. ജില്ലാ സെക്രട്ടറി സജി ചെറിയാനെതിരെയാണ് ഇന്നലെ പോസ്റ്ററുകള്‍ നിരന്നത്.
ചെങ്ങന്നൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും മാന്നാറിലുമായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലാ സെക്രട്ടറിയുടെ മുന്‍കൂര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആരെ പ്രീതിപ്പെടുത്താന്‍, സിപിഎം സംസ്ഥാന കമ്മറ്റിയാണോ ജില്ലാ സെക്രട്ടറിയാണോ വലുത് എന്നീ ചോദ്യങ്ങളുമായാണ് സേവ് സിപിഎം എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ജില്ലാ സെക്രട്ടറി സജി ചെറിയാന് രാജിവെയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകളും പലഭാഗങ്ങളിലും നിരന്നിട്ടുണ്ട്. കെ.കെ. രാമചന്ദ്രന് നായരെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിര്‍ദ്ദേശം വന്നതിന് തൊട്ട് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് കെ.കെ.രാമചന്ദ്രന് നായരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
ചെങ്ങന്നൂരില്‍ നടക്കുന്ന കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.അശോകന് ചരുവിലിന് സീറ്റ് നല്കാന് സിപിഎം നേതൃത്വം തയ്യാറായിരുന്നെങ്കലും അദ്ദേഹം നിരസിച്ചിരുന്നതായും സജി ചെറിയാന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.
ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിണ്ണയത്തിനെതിരെ വലിയോരു വിഭാഗത്തില്‍ അഭിപ്രായ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ടന്നിരിക്കെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തമ്മിലടിയും പരസ്യപ്രചാരണവും സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗിയത തുറന്നുകാട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: