പുന്നപ്ര: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ ഉള്‍നാടന്‍ മേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷം. പുന്നപ്ര കളിത്തട്ട് ജംഗ്ഷനിലെ പമ്പ് ഹൗസ് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് തെക്ക് പഞ്ചായാത്തിലെ ഉള്‍നാടന്‍ മേഖലകളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായിട്ട് ഒരു മാസം പിന്നിട്ടിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതേത്തുടര്‍ന്ന് ഉള്‍നാടന്‍ കാര്‍ഷിക മേഖലയായ വെട്ടിക്കെരി, പൊന്നാകിരി, മാത്തുച്ചിറ തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി വീട്ടമ്മമാര്‍ നെട്ടോട്ടം ഓടുകയാണ്. കളിത്തട്ട് ജംഗ്ഷനില്‍ സ്ഥപിച്ചിരിക്കുന്ന പമ്പ് ഹൗസ് പ്രവത്തന രഹിതമായിട്ട് ഒരു മാസക്കാലമായി. ഈ ജലസംഭരണിയില്‍ നിന്നും ദിനംപ്രതി രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം ലിറ്റര്‍ വെള്ളമാണ് ഉള്‍നാടന്‍ മേഖലയില്‍ ദിനംപ്രതി ലഭിച്ചിരുന്നത്. കര്‍ഷകരും, ഉള്‍നാടന്‍ മല്‍സ്യതൊഴിലാളികളും തിങ്ങി താമസിക്കുന്ന പ്രദേശത്ത് ജലസംഭരണിയില്‍ നിന്നും എത്തുന്ന ശുദ്ധജലം മാത്രമായിരുന്നു ഏക ആശ്രയം. ഈ പ്രദേശത്ത് കിണറ്റില്‍ നിന്നും കുഴല്‍ കിണറില്‍ നിന്നും വെള്ളം ലഭിച്ചാലും ഈ വെള്ളത്തിന് ഉപ്പ് രസമാണ് അനുഭപ്പെടുന്നത്. എന്നാല്‍ ജലസംഭരണിക്ക് സമീപത്തെ ആര്‍ഒ പ്ളാന്റും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: