ഡെഹ്റാഡൂണ്‍: ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള ഉത്തരാഖണ്്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പോര് മുറുകി. വൈകാതെ സര്‍ക്കാര്‍ വീഴുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അസംതൃപ്തരായ പതിമൂന്നോളം എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായി ബിജെപി നേതാവ് തീര്‍ഥ് റാവത്ത് പറഞ്ഞു. വൈകാതെ സര്‍ക്കാര്‍ വീഴുമെന്ന് മുതിര്‍ന്ന ബിെജപി നേതാവ് ഭഗവത് സിങ് കോഷിയാരിയും പറഞ്ഞു.
എന്നാല്‍ എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും പാര്‍ട്ടിയില്‍ ഒരു പ്രശ്നവുമില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. 70 അംഗ നിയമസഭയില്‍ ഹരീഷ് റാവത്തിന് 42 പേരുടെ പിന്തുണയാണ് ഉള്ളത്. 37 കോണ്‍ഗ്രസ് അംഗങ്ങളും മൂന്നു സ്വതന്ത്രരും രണ്ട് ബിഎസ്പി എംഎല്‍എമാരും. ബിജെപിക്ക് 28 എംഎല്‍എമാരാണ് ഉള്ളത്.
പോലീസിന്റെ ശക്തിമാന് എന്ന കുതിരയുടെ കാല് തല്ലിയൊടിച്ചെന്ന ആരോപണത്തിന്റെ പേരില്‍ ഗണേഷങ്ങ ജോഷിയെന്ന എംഎല്‍എയെ അറസ്റ്റ് ചെയ്തതാണ് കോണ്‍ഗ്രസിലെ പിണങ്ങി നില്ക്കുന്ന വിഭാഗത്തെ പ്രകോപിപ്പിച്ചത്. അറസ്റ്റിനെതിരെ ബിജെപി ശക്തമായി രംഗത്തുണ്ട്. ഇന്നലെ രാവിലെ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ ശക്തമായ ചെറുത്തു നില്‍പ്പാണ് നടത്തിയത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ പോക്കില്‍ അസംതൃപ്തരാണ്. വിമതര്‍ ബിജെപിയുമായി ചേര്‍ന്ന് റാവത്തിനെ നീക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: