മുംബൈ: വിവാദ വ്യവസായിയും മദ്യരാജാവുമായ വിജയ് മല്ല്യ ഏപ്രില്‍ രണ്ടിനോ അതിനു മുന്‍പോ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ സമന്‍സ്. വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9000 കോടിരൂപ വായ്പാകുടിശികയുടെ വിശദീകരണം നല്‍കാനും ഇന്നലെ പുറത്തിറക്കിയ പുതിയ സമന്‍സില്‍ പറയുന്നു.
മുന്‍പ് വെള്ളിയാഴ്ച്ച ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഹാജരാകാന്‍ കഴിയില്ലെന്നും ഏപ്രിലില്‍ ഹാജാരാകാമെന്നും കാണിച്ച് ഇ-മെയില്‍ മുഖാന്തരം മല്ല്യ അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച് കൂടിയാലോചനക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ കര്‍ണാല്‍ സിങ് വ്യാഴാഴ്ച്ച ഏജന്‍സിയുടെ മുംബൈയിലെ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
അതിനിടെ മല്ല്യക്കേസ് അന്വേഷിക്കുന്ന സിബിഐ അന്വേഷണം 17 ബാങ്കുകളിലേക്കും നാലു രാജ്യങ്ങളിേലക്കും വ്യാപിപ്പിച്ചു. മല്ല്യയുടെ ബാങ്കിടപാടുകളില്‍ 60 ശതമാനവും നടന്നത് വിദേശബാങ്കുകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: