പോത്തന്‍കോട്: മാസ്റ്റര്‍ പ്ലാന്‍ വിഷയത്തില്‍ കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്ക്കും നേരെ നടത്തിയ ആക്രമണത്തില്‍ പിടിയിലായ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച രാവിലെ 11 ഓടുകൂടി പോത്തന്‍കോട് സിഐ പ്രമോദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ചു പ്രതികളെയാണ് കാട്ടായിക്കോണത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. തെങ്ങുവിള ക്ഷേത്ത്രതിനു സമീപം മേലെകുഴിവിള വീട്ടില്‍ വിപിന്‍ വിജയന് (21) നെയാണ് സിഐയും സംഘവും പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. ഇതോടെ കാട്ടായിക്കോണം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 9 പേര് അറസ്റ്റിലായിട്ടുണ്ട്. വരും ദിവസങ്ങളിലും അറസ്റ്റുണ്ടാകുമെന്നാണ് അറിവ്. പോത്തന്‍കോട് – കാട്ടായിക്കോണം മേലെമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് പ്രതികള്‍ക്കുവേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. കാട്ടായിക്കോണത്തെയും പരിസരപ്രദേശങ്ങളിലെയും ക്രമസമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടി കാട്ടായിക്കോണം പ്ലാമൂട് മേലെമുക്ക് പോത്തന്‍കോട് എന്നിവിടങ്ങളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: