ചേര്‍ത്തല: മകളുടെ നേഴ്സിങ് പഠനത്തിന് ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ ജപ്തി നോട്ടീസ് ലഭിച്ച കൂലിപ്പണിക്കാരന് ജീവനൊടുക്കി. നഗരസഭ ആറാം വാര്‍ഡില്‍ ചെങ്ങ ചുങ്കത്ത് വീട്ടില്‍ ഫല്ഗുനന് (പക്കു – 55) ആണ് ഇന്നലെ രാവിലെ വീടിന് സമീപത്തെ മാവില്‍ തൂങ്ങി മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹവുമായി നാട്ടുകാര്‍ താലൂക്കോഫീസിലെത്തി തഹസില്‍ദാരെ മണിക്കൂറുകളോളം ഉപരോധിച്ചു.
വായ്പയും പലിശയും പൂര്‍ണ്ണമായും എഴുതിത്തള്ളാമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്ന കാര്യം മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കാമെന്നും തഹസില്‍ദാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മകള്‍ ഷിന്റുവിന്റെ പഠനത്തിനായി 2007 ല്‍ എസ്ബിടി വാരനാട് ശാഖയില്‍ നിന്നും ഫല്ഗുനന് 63,000 രൂപ വായ്പ എടുത്തിരുന്നു. 2012 വരെ 18,000 രൂപ തിരിച്ചടച്ചു. പഠനം പൂര്‍ത്തിയായെങ്കിലും ഏറെ നാള് കഴിഞ്ഞാണ് ഷിന്റുവിന് ജോലി ലഭിച്ചത്. ശമ്പളം കുറവായിരുന്നതിനാല്‍ പിന്നീട് വായ്പ തിരിച്ചടക്കാനായില്ല. പലതവണ ബാങ്ക് അധികൃതര്‍ നോട്ടീസുകള്‍ അയച്ചിരുന്നു. ജനുവരിയില്‍ വില്ലേജ് ഓഫിസ് വഴി തഹസില്‍ദാറുടെ ജപ്തി നോട്ടീസ് നല്കി. എസ്ബിടി ചേര്‍ത്തല ശാഖയില്‍ ഇന്നലെ നടന്ന അദാലത്തില്‍ പങ്കെടുത്ത് വായ്പാ അവസാനിപ്പിക്കണമെന്ന് ബാങ്ക് അധികൃതര്‍ ഫല്‍ഗുനനെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസെത്തിയാണ് ഇയാളുടെ മൃതദേഹം വീട്ടില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്.
ഗവ.താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടുകാര്‍ താലൂക്കോഫീസിന് മുന്നില്‍ മൃതദേഹവുമായി എത്തി ഉപരോധിക്കുകയായിരുന്നു. വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തി നടപടി സ്വീകരിച്ചതിനെ ചൊല്ലി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. എംഎല്‍എയുടെ നേതൃത്വത്തില്‍ എഡിഎം ഗിരിജ, ഡെപ്യൂട്ടി കളക്ടര്‍ എ. ചിത്രാധരന്‍, തഹസില്‍ദാര്‍ ആര്. തുളസീധരന്‍ നായര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്ത് വായ്പ എഴുതിതള്ളാമെന്നും രേഖാമൂലം ഉറപ്പ് നല്കി. ഭാര്യ: വാസന്തി. മകന്: ഷിജു. മരുമകന്: പ്രശാന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: