ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയേറുന്നു. വിമത കോണ്‍ഗ്രസ് എംഎല്‍എമാരും 26 ബിജെപി എംഎല്‍എമാരും ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും തെരഞ്ഞെടുപ്പിനെ നേരിടാനും ബിജെപി തയാറാണെന്ന് കൈലാഷ് വിജയ്വാര്ഗിയ എംഎല്‍എ പറഞ്ഞു. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തയാറാകുന്നില്ലെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാനാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നീക്കം.
നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും ഉത്തരാഖണ്ഡിനെ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിജയ് ബഹുഗുണ പറഞ്ഞു. ബഹുഗുണ പക്ഷക്കാരായ കോണ്‍ഗ്രസ് എംഎല്‍എമാരാണ് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്.
70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ആറ് പുരോഗമന ജനാധിപത്യ മുന്നണി അംഗങ്ങളും കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 28 എംഎല്‍എമാര്‍ സംസ്ഥാനത്തുണ്ട്. ഒന്‍പത് വിമത കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ബിജെപിയുടെ അംഗബലം 37 ആയി ഉയരും.
വെള്ളിയാഴ്ച ബിജെപി എംഎല്‍എമാരും വിമതരും ചേര്‍ന്ന് രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ കെ.കെ. പോളിനെ കണ്ടിരുന്നു. ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംഎല്‍എമാരും വിമതരും ഗവര്‍ണറെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: