കോഴിക്കോട്: സംഘടിത മത നേതൃത്വത്തിനു മുമ്പില്‍ മുട്ടുമടക്കി സ്ഥാനാര്‍ത്ഥി നിര് ണ്ണയം നടത്തുന്ന സിപിഎമ്മി ന്റെയും കോണ്‍ഗ്രസിന്റെയും നീക്കം പരിഹാസ്യമാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. തിരുവമ്പാടിയില്‍ കോണ്‍്ഗ്രസ്- സിപിഎം നേതൃത്വം, സഭാനേ തൃത്വവുമായി നടത്തുന്ന ചര്‍ച്ചയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ തയ്യാറാകണം. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി കമ്മിറ്റികള്‍ തീരുമാനിക്കുന്നതിനു പകരം തീരുമാനമെടുക്കാന്‍ മതനേതൃത്വത്തെ ഏല്‍പ്പിക്കുന്ന സിപി എം, കോണ്‍ഗ്രസ് നേതൃത്വത്തെ തിരിച്ചറിയണമെന്നും ഇതിനെതിരെ മതേതര വിശ്വാസികള്‍ യോജിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരത്തിന്റെ മറപിടിച്ച് നടത്തിയ അക്രമത്തിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ധാരണക്ക് പകരമായാണ് സഭാനേതൃത്വം ഇത്തവണ സിപിഎമ്മുമായി ചേരാനുള്ള നീക്കം നടത്തുന്നത്. സിപിഎമ്മിന്റെ ആക്രമണ-കൊലയാളി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അപലപനീയമാണെന്നും യോഗം വിലയിരുത്തി. കേരളത്തിലെ സിപിഎമ്മിന്റെ പാമ്പാട്ടി രാഷ്ട്രീയം പൊതുസമൂഹം തള്ളിക്കളയണമെന്നും യോ ഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സം സ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സമാപനപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, മേഖലാ പ്രസിഡന്റ് വി.വി. രാജന്, ചേറ്റൂര്‍ ബാലകൃഷ്ണന്‍മാസ്റ്റര്‍, പി. ജിജേന്ദ്രന്‍, എം. മോഹനന് മാസ്റ്റര്‍, സി.കെ. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ടി. ബാലസോമന്‍ സ്വാഗതവും വി. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: